manipur


ഇംഫാൽ: മണിപ്പൂരിലെ ആദ്യ ഫലങ്ങളിൽ ബിജപി 60 സീറ്റിൽ 26 ഇടത്ത് ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി ബൈറൻ സിംഗ് തന്റെ മണ്ഡലമായ ഹിൻഗാംഗിൽ മുന്നിലാണ്. അതേസമയം കോൺഗ്രസ് 13 ഇടത്തും നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ഏഴിടത്തും ജലദാദൾ യു (ജെഡിയു) അഞ്ചിടത്തും ലീഡ് ചെയ്യുന്നുണ്ട്.

സംസ്ഥാനത്തെ 60 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ടു മണിയോടെയാണ് ആരംഭിച്ചത്. ബിജെപി അധികാരം നിലനിർത്താൻ ശ്രമിക്കുമ്പോൾ കോൺഗ്രസും വിജയ പ്രതീക്ഷയിലാണ്. മണിപ്പൂരിൽ രണ്ടു ഘട്ടങ്ങളിലായി ഫെബ്രുവരി 28 നും മാർച്ച് അഞ്ചിനുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഇത്തവണ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറാനാണ് സാദ്ധ്യതയെന്നാണ് പുറത്തു വരുന്ന ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 2017ൽ മണിപ്പൂരിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. എന്നാൽ ഭരണത്തിലെത്താൻ അവർക്കായില്ല. അന്ന് 21 സീറ്റ് ലഭിച്ച ബിജെപി മറ്റ് പത്ത് എംഎൽഎമാരുടെ പിന്തുണയോടെ അധികാരത്തിൽ എത്തുകയായിരുന്നു.