
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹമാദ്ധ്യമങ്ങൾ വഴി അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത ആളെ പൊലിസ് കസ്റ്റഡിയിലെടുത്തു. എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശ് (40) ആണ് പൊലീസ് പിടിയിലായത്. പാലക്കാട് കസബ പൊലീസാണ് ഇയാളുടെ വീട്ടിൽ നിന്ന് പിടികൂടിയത്.
കഴിഞ്ഞ ഡിസംബർ 21നാണ് ഇയാൾ സമൂഹമാദ്ധ്യമങ്ങൾ വഴി മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്യുന്നത്. അതിനുശേഷം ഒളിവിൽ പോയ ഇയാൾ കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഒളിവ് ജീവിതം മതിയാക്കി വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.