kk

ന്യൂഡല്‍ഹി ∙ പഞ്ചാബിലെ മുൻ എം.എൽ.എമാരുടെ പെൻഷൻ വെട്ടിക്കുറച്ച് ആം ആദ്‌മി സർക്കാർ. ഇനി മുതൽ സംസ്ഥാനത്തെ എം.എൽ.എമാർക്ക് ഒരു ടേം പെൻഷൻ മാത്രമായിരിക്കും ലഭിക്കുകയെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കി.

നിലവിൽ ആയിരത്തിലേറെ കോടി രൂപയാണ് മുൻ എം.എൽഎമാർക്ക് പെൻഷൻ നൽകാൻ സർക്കാർ ചെലവഴിക്കുന്നതെന്നും പുതിയ തീരുമാനത്തിലൂടെ ഈ പണം പഞ്ചാബിലെ സാധാരണക്കാർക്കായി മാറ്റി വയ്ക്കാനാകുമെന്നും മുഖ്യമന്ത്രി പറയുന്നു.

മൂന്നും നാലും തവണ എംഎൽഎ ആയവർക്ക് എല്ലാ ടേമിലെയും പെൻഷൻ നിലവിൽ നൽകി വരികയായിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തിൽ ചില മുൻ എം.എൽ.എമാർ കൈപ്പറ്റുന്നത്. പുതിയ തീരുമാനത്തിലൂടെ 75,000 രൂപയോളം ആയിരിക്കും മുൻ എം.എൽ.എമാർക്ക് ഇനി മുതൽ മാസം തോറും പെൻഷൻ ലഭിക്കുക. എത്ര തവണ എം.എൽ.എ ആയെന്ന് പറഞ്ഞാലും ഒറ്റ പെൻഷനേ ലഭിക്കൂ എന്നതാണ് പ്രത്യേകത. ഓരോ മാസവും 3.50 ലക്ഷം മുതൽ 5.25 ലക്ഷം വരെ പെൻഷൻ വാങ്ങുന്നവരുണ്ട്. ഇത് സംസ്ഥാന ഖജനാവിന് വലിയ ബാധ്യതയാണ്. പാർലമെന്റ് അംഗങ്ങളായവരും അക്കൂട്ടത്തിലുണ്ട്. ആ വകയിലും അവർ പെൻഷൻ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Today, we have taken another big decision. The pension formula for Punjab's MLAs will be changed. MLAs will now be eligible for only one pension.

Thousands of crores of rupees which were being spent on MLA pensions will now be used to benefit the people of Punjab. pic.twitter.com/AdeAmAnR7E

— Bhagwant Mann (@BhagwantMann) March 25, 2022

'ഒരു എം.എൽ.എ, ഒരു പെൻഷൻ' എന്ന ആവശ്യം പ്രതിപക്ഷത്ത് ഇരിക്കുമ്പോൾതന്നെ എ.എ.പി ആവശ്യപ്പെട്ടിരുന്നു. അധികാരം കിട്ടിയതിന് പിന്നാലെ ഈ തീരുമാനം നടപ്പാക്കുകയാണ് പാർട്ടി ചെയ്തത്.