പാർത്ഥിപനും എെശ്വര്യ രാജേഷിനും ഒപ്പം വെബ് സീരിസ്

gopika

യുവനടി ഗോപിക രമേശ് തമിഴിലേക്ക്.ഐശ്വര്യ രാജേഷ്, പാർത്ഥിപൻ , കതിർ എന്നിവരോടൊപ്പം തമിഴ് വെബ് സീരിസിൽ സുപ്രധാന വേഷത്തിലാണ് ഗോപിക രമേശ് എത്തുന്നത്.വിക്രംവേദയുടെ സംവിധായകരായ പുഷ്കറും ഗായത്രിയുമാണ് വെബ് സീരിസ് നിർമ്മിക്കുന്നത്.വൻവിജയം നേടിയ തണ്ണീർമത്തൻ ദിനങ്ങൾ കണ്ട് ഗോപികയെ അണിയറ പ്രവർത്തകർ തിരഞ്ഞെടുക്കുകായിരുന്നു. വെബ് സീരിസിന്റെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.രണ്ടു വർഷം വെബ് സീരിസിന്റെ കരാർ ഉള്ളതിനാൽ ഗോപിക സിനിമയിൽനിന്ന് മാറി നിൽക്കുകായിരുന്നു. തണ്ണീർമത്തൻ ദിനങ്ങളിൽ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് ഗോപിക അവതരിപ്പിച്ചത്. ഗോപികയുടെ അരങ്ങേറ്റ ചിത്രം കൂടിയാണ് തണ്ണീർമത്തൻ ദിനങ്ങൾ.വാങ്ക് എന്ന ചിത്രത്തിലും സുപ്രധാന വേഷത്തിൽ അഭിനയിച്ചു.
എന്നാൽ തണ്ണീർമത്തൻ ദിനങ്ങളിൽ അഭിനയിച്ച കുട്ടി എന്ന വിലാസം തന്നെയാണ് ഇപ്പോഴും താരത്തിന്. ബാച്ചിലർ ഒാഫ് ഡിസൈൻ വിദ്യാർത്ഥിയാണ് ഗോപിക. കോഴ്സ് ജൂലായിൽ പൂർത്തായാകും. ഗോപികയുടെ ഇഷ്ടമേഖലയാണ് ഫാഷൻ ഡിസൈനിംഗ്. അവിടെ കുറേ കാര്യങ്ങൾ ചെയ്യാനുള്ള ആഗ്രഹത്തിലാണ് താരം. ഫൈനൽ ഇയറായതിനാൽ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം എന്ന ചിന്തയുമുണ്ട് സിനിമയിൽനിന്ന് വിട്ടു നിൽക്കാൻ കാരണം. കോഴ്സ് കഴിഞ്ഞ് സിനിമയിലേക്ക് പൂർണമായി വരാനുള്ള ഒരുക്കത്തിലാണ് ഗോപിക. പുതിയ റിലീസായി 'ഫോർ" എന്ന ചിത്രമാണ് വരാൻ പോകുന്നത്. തണ്ണീർമത്തൻ ദിനങ്ങൾക്കുശേഷം വീണ്ടും സ്കൂൾ കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.സമൂഹ മാദ്ധ്യമത്തിലും താരമാണ് ഗോപിക. വലിയ ഒരു ആരാധക കൂട്ടം തന്നെയുണ്ട്. താരത്തിന്റെ ഗ്ളാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്.