troy-kotsur

ലോസ്ആഞ്ചലസ്: ഓസ്‌കര്‍ നേടുന്ന കേള്‍വി ശേഷിയില്ലാത്ത ആദ്യ നടനായി ട്രോയ് കോട്‍സര്‍. 94ാമത് ഓസ‌്കറില്‍ മികച്ച സഹനടനുള്ള പുരസ്‌കാരമാണ് ട്രോയ് കോട്‍സര്‍ സ്വന്തമാക്കിയത്.

'കോഡ' എന്ന ചിത്രത്തിലെ അഭിനയമാണ് കോട്‍സറിനെ അവാർ‌‌ഡിന് അർഹനാക്കിയത്. ആംഗ്യഭാഷയിലൂടെയായിരുന്നു അദ്ദേഹത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചത്.

മികച്ച സഹനടി- അരിയാനോ ഡെബാനോ

വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിനാണ് മികച്ച സഹനടിക്കുള്ള ഓസ്‍കര്‍ അരിയാനോ ഡെബാനോയ്ക്ക് ലഭിച്ചത്.

ഡൂണിന് ആറ് പുരസ്‌കാരങ്ങൾ

അമേരിക്കൻ സയൻസ് ഫിക്ഷൻ ഡ്യൂൺ ആറ് പുരസ്‌കാരങ്ങൾ നേടി. ഒറിജിനൽ സ്‌കോർ, ശബ്ദലേഖനം, പ്രൊഡക്ഷൻ ഡിസൈൻ, എഡിറ്റിംഗ്, വിഷ്വൽ ഇഫക്ട്സ്, ഛായാഗ്രഹണം പുരസ്‌കാരങ്ങളാണ് ഡ്യൂണിന് ലഭിച്ചത്.

മികച്ച ഷോർട്ട് ആനിമേഷൻ ചിത്രം- ദ വിൽഡ്ഷീൽഡ്

മികച്ച ലൈവ് ആക്ഷൻ സിനിമ ദ ലോങ് ഗുഡ്‌ബൈ

മികച്ച മേക്കപ്പ്, കേശാലങ്കാരം-ലിന്റെ ഡൗഡ്‌സ് (ദ ഐസ് ഓഫ് ടാമി ഫയെക്ക്)

മികച്ച വിഷ്വല്‍ എഫക്ട്- പോള്‍ ലാംബെര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോണര്‍, ജേര്‍ഡ് നെഫ്‌സര്‍ (ഡ്യൂണ്‍)


മികച്ച ഡോക്യുമെന്ററി (ഷോര്‍ട്ട് സബ്ജക്ട്)- ദ ക്യൂന്‍ ഓഫ് ബാസ്‌കറ്റ് ബോള്‍


മികച്ച ഛായാഗ്രഹണം ഗ്രേയ്ഗ് ഫ്രാസര്‍ (ഡ്യൂണ്‍)


മികച്ച അനിമേറ്റഡ് ഷോര്‍ട് ഫിലിം 'ദ വിന്‍ഡ്ഷീല്‍ഡ് വൈപര്‍'

ഒന്നിൽ കൂടുതൽ അവതാരകരുണ്ട് എന്നതാണ് ഇത്തവണത്തെ ഓസ്‌കർ അവാർഡ് പ്രഖ്യാപനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹാസ്യ നടിമാരായ റെജീന ഹാൾ, ഏയ്മി ഷൂമർ, വാൻഡ സൈക് എന്നിവരാണ് ഇത്തവണ ഓസ്‌കർ വേദിയിൽ അവതാരകരായി എത്തിയത്. 2011ന് ശേഷം ആദ്യമായാണ് ഒന്നിലധികം അവതാരകരുണ്ടാവുന്നത്.