
ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് കലിംഗ ശശി. കുറഞ്ഞ കാലയളവിലാണെങ്കിലും അദ്ദേഹത്തിന് മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞെന്നും ഇപ്പോഴും അദ്ദേഹത്തിന്റെ കസേര മലയാള സിനിമയിൽ ഒഴിഞ്ഞുകിടക്കുന്നുവെന്നും കലാഭവൻ ഹനീഫും സംഘവും പറയുന്നു. ലാൽജോസ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ട് കലാഭവൻ ഹനീഫും വിനോദും ദേവി അജിത്തും ഷാരികും കൗമുദി മൂവീസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
' ചായക്കടക്കാരാനായിട്ടാണ് ശശിയേട്ടൻ എത്തുന്നത്. മെമ്പറിന്റെ വേഷത്തിലാണ് വിനോദ്. ഇയാൾ ചായ സ്ഥിരം കടം വാങ്ങുന്ന ആളാണ്. ശശിയേട്ടന്റെ ക്യാരക്ടറിന് അത് ഇഷ്ടമല്ല. പക്ഷേ മെമ്പർ പറയുന്നത് കൊണ്ട് ദേഷ്യത്തോടെയാണെങ്കിലും കൊണ്ട് കൊടുക്കും. ദേഷ്യം കാണിക്കാനായി ചായ കൊണ്ട് മേശമേൽ കുത്തി വയ്‌ക്കണം. വിനോദ് വെള്ള ഖദറാണ് വേഷം അലക്കി തേച്ച വേഷമാണ്.
ശശിയേട്ടൻ ചായ കൊണ്ട് കുത്തി വയ്‌ക്കുമ്പോൾ മൊത്തം തെറിച്ച് വെള്ള ഷർട്ടിലാകും. അത് അപ്പോൾ തന്നെ ഊരി കൊടുക്കുന്നു, കഴുകുന്നു, ഉണക്കുന്നു, തേയ്‌ക്കുന്നു, വീണ്ടും ഇടുന്നു. ശശിയേട്ടന്റെ മുഖത്ത് അറിയാതെ പറ്റി പോയതാണെന്ന് ഭാവം. സംവിധായകൻ അടുത്ത ടേക്ക് പറയുന്നു. രണ്ടാമത് വീണ്ടും ഇതേ പോലെ തന്നെ. മൊത്തം സൈലന്റ്. അപ്പോഴും വിനോദ് ഷർട്ട് ഊരി കൊടുക്കുന്നു.
കഴുകാനായി അപ്പോൾ തന്നെ ആള് വന്ന് കൊണ്ടുവന്നു. പുള്ളി കുറച്ച് കഴിഞ്ഞിട്ട് വന്ന് വിനോദിനോട് പറഞ്ഞു, എന്ത് സെറ്റാടോ ഇത്, വേറെ സെറ്റിലാണെങ്കിൽ തന്തയ്‌ക്ക് വിളി കേട്ടേനെ. എന്നാലും ഒരു മര്യാദ വേണ്ടേ, രണ്ട് ചീത്തയെങ്കിലും പറയണ്ടേ...പെൺമക്കളുടെ മാതാപിതാക്കൾക്ക് ധൈര്യമായി ഇവർക്ക് പെണ്ണ് കെട്ടിച്ചുകൊടുക്കാം."