kn-balagopal

കൊല്ലം: ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്യുമെന്ന് ബഡ്‌ജറ്റിൽ സൂചനയില്ലെന്നും എല്ലാവരുമായും ചർച്ച നടത്തിയശേഷം നയപരമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പറഞ്ഞതെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കണം. ദീർഘകാല വിളകൾക്കൊപ്പം ഇടക്കാല വരുമാന സ്രോതസ്സായി പുതിയ വിളകൾ കൂടി ഉൾപ്പെടുത്തണം. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അതാണ് പറഞ്ഞത്. ഇപ്പോൾ നിശ്ചിത ശതമാനം പുതിയ വിളകൾ ഉൾപ്പെടുത്താൻ അവസരമുണ്ട്.

പുതിയ വിളകൾ വേണമെന്ന് കൃഷിവകുപ്പും ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരും ഇടതുപക്ഷവും ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി കൊല്ലത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

 ഭൂപരിഷ്‌കരണ നിയമം മാറ്റാൻ തീരുമാനിച്ചിട്ടില്ല: കാനം

ഭൂപരിഷ്‌കരണ നിയമത്തിൽ മാറ്റം വരുത്താൻ എൽ.ഡി.എഫ് തീരുമാനിച്ചിട്ടില്ലെന്ന് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. തോട്ടഭൂമിയിൽ ഇടവിളയായി മറ്റ് വിളകൾ കൃഷി ചെയ്യാനുള്ള നിർദ്ദേശം നേരത്തെ നിലവിലുള്ളതാണെന്നും അതൊരു നിയമമായി മാറുമ്പോൾ അഭിപ്രായം അറിയിക്കാമെന്നും കാനം പറഞ്ഞു.