cctv
നീരിക്ഷണ ക്യാമറ

ഓച്ചിറ: പഞ്ചായത്തിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ കാമറകൾ റെഡി. പഞ്ചായത്തിലെ രൂക്ഷമായ മാലിന്യ പ്രശ്നത്തിന് പരിഹാരമാകാനാണ് ഓച്ചിറ ഗ്രാമ പഞ്ചായത്ത് അധികാരികൾ കാമറകൾ സ്ഥാപിച്ചത്. പബ്ലിക് മാർക്കറ്റിലെയും സമീപ പ്രദേശങ്ങളിലെ അറവുശാലകളിലെയും മാലിന്യങ്ങൾ വഴിയോരങ്ങളിലാണ് പതിവായി തള്ളിയിരുന്നത്. ജൈവമാലിന്യങ്ങളും കക്കൂസ് മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും അടക്കമുള്ളവ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഫലമുണ്ടായില്ല.

പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു വരുന്നു. വ്യാപാരസ്ഥാപനങ്ങടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് കാമറകൾ സ്ഥാപിക്കുന്നത്.

പഞ്ചായത്ത് നിർദ്ദേശങ്ങൾ

  1. വീടുകളിലും സ്ഥാപനങ്ങളിമുള്ള പ്ലാസ്റ്റിക്, ലെതർ, ഗ്ലാസ് മാലിന്യങ്ങൾ വൃത്തിയാക്കി നനവില്ലാതെ ഹരിതകർമ്മസേനയ്ക്ക് കൈമാറുക.
  2. എല്ലാത്തരം ചടങ്ങുകൾക്കും സ്റ്റീൽ, സിറാമിക് പ്ലേറ്റുകളോ സ്റ്റീൽ, കുപ്പിഗ്ലാസുകളോ ഉപയോഗിക്കുക.
  3. കോഴിവേസ്റ്റുകൾ അംഗീകൃത വേസ്റ്റ് കളക്ഷൻ ഏജൻസിക്ക് കൈമാറുക.
  4. കാറ്ററിംഗ് സ്ഥാപനങ്ങൾ, കല്ലാണ മണ്ഡപങ്ങൾ, ഹോട്ടൽ, പച്ചക്കറികടകൾ എന്നിവിടങ്ങളിൽ നിർബന്ധമായും ജൈവമാലിന്യസംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തണം.
  5. പ്ലാസ്റ്റിക് മാലിന്യം ഹരിതകർമ്മ സേനയ്ക്ക് കൈമാറിയതിന്റെ രസീത് പഞ്ചായത്ത് സേവനങ്ങൾക്ക് നിർബന്ധമാക്കി.
  6. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പ്പന്നൾ കൈവശം വെക്കുന്നവരെ കണ്ടെത്തി പിഴ ചുമത്തുന്നതിനുള്ള പരിശോധനകൾ വരും ദിവസങ്ങളിൽ തന്നെ ആരംഭിക്കും.
  7. കടകളുടെ ലൈസൻസ് പുതുക്കുന്നതിന് മാലിന്യം കൈമാറിയതിന്റെ രസീത് നിർബന്ധമാക്കും.

ഒരു വിഭാഗം ജനങ്ങൾ മാലിന്യങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിക്കുന്നുണ്ട്. ഇവർ റോഡുകളും ജലാശയങ്ങളും പൊതുസ്ഥലങ്ങളും മലിനമാക്കി പൊതു സമൂഹത്തെ വെല്ലുവിളിക്കുകയാണ്. നമ്മുടെ മണ്ണിനോടും മനുഷ്യരോടും ഇവർ ചെയ്യുന്ന ദ്രോഹം കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാൻ കഴിയില്ല. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും.

ജി.രാധാകൃഷ്ണൻ,

പഞ്ചായത്ത് സെക്രട്ടറി,

ഓച്ചിറ.