തെരുവുനായ്ക്കൾക്കെതിരെ നടപടിയുമായി കൊടുങ്ങല്ലൂർ നഗരസഭ

കൊടുങ്ങല്ലൂർ: നഗരസഭ പ്രദേശത്ത് ആളുകളെ കടിച്ച തെരുവുനായ മറ്റു നായകളെയും വളർത്തു മൃഗങ്ങളെയും കടിച്ച സാഹചര്യത്തിലും ലക്ഷക്കണക്കിന് ഭക്തജനങ്ങൾ മീനഭരണിയോടനുബന്ധിച്ച് നഗരത്തിൽ എത്തിച്ചേരുന്നതിനാലും അടിയന്തര നടപടിയെടുക്കാൻ നഗരസഭ അധികൃതർ വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു. കടിയേറ്റ നായകളിൽ നിന്ന് കൂടുതൽ നായകളിലേക്കും ജനങ്ങളിലേക്കും രോഗവ്യാപനമുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ലത ഉണ്ണിക്കൃഷ്ണൻ, കെ.എസ്. കൈസാബ്, എൽസി പോൾ, ഷീല പണിക്കശ്ശേരി, പ്രതിപക്ഷനേതാവ് ടി.എസ്. സജീവൻ, സീനിയർ വെറ്ററിനറി സർജൻ സന്തോഷ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വി. ഉണ്ണികൃഷ്ണൻ, ഐ.എം. എ പ്രതിനിധികളായ ഡോ. നാസർ, ഡോ. കെ.എസ്. ഷെല്ലി, അഡ്വ. എം.കെ. അനൂപ്, സി.എസ്. സുമേഷ്, പരമേശ്വരൻ കുട്ടി എന്നിവർ പങ്കെടുത്തു. അടിയന്തര ഘട്ടങ്ങളിലെ സഹായത്തിനായി രണ്ടാഴ്ചക്കാലത്തേക്ക് 7592995064 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

പ്രധാന നിർദ്ദേശങ്ങൾ