
തിരുവനന്തപുരം: വിവര സാങ്കേതിക മേഖലയ്ക്കായി ബഡ്‌ജറ്റിൽ നീക്കി വച്ചത് 559 കോടി. മുൻ വർഷത്തെക്കാൾ 34 കോടി രൂപ അധികം. ഡിജിറ്റൽ സർവകലാശാലയ്ക്ക് 26 കോടി. ഐ.ടി മിഷന് ഇ- ഗവേണൻസ് പദ്ധതി നടത്തിപ്പിന് 131.62 കോടി രൂപയും അനുവദിച്ചു.
ഇ- ഗവേണൻസ് കേന്ദ്രത്തിന്റെ അവശേഷിക്കുന്ന പ്രവൃത്തികൾക്ക് 3.75 കോടി
സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി മിഷന് 127.47 കോടി
ടാറ്റാ സെന്ററുകളുടെ പ്രവർത്തനത്തിന് 53 കോടി
കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വർക്കിന് 17 കോടി
2000 വൈ ഫൈ ഹോട്ട് സ്പോട്ടുകൾ സ്ഥാപിക്കുന്നതിന് 16 കോടി
വെർച്വൽ ഐ.ടി കേഡർ ടീമുകൾ രൂപീകരിക്കാൻ 44 ലക്ഷം രൂപ
ഐ.ടി പാർക്കുകളുടെ വികസനത്തിന്
ടെക്നോപാർക്ക് 26.6 കോടി
ഇൻഫോ പാർക്ക് 37.5 കോടി
സൈബർ പാർക്ക് 12.83 കോടി
പള്ളിപ്പുറം ടെക്നോസിറ്റി 50.59 കോടി
കെ.എസ്.ഐ.ടി.ഐ.എൽ 201.09 കോടി
കേരള സ്റ്റാർട്ട് അപ്പ് മിഷൻ 90.52 കോടി