police

തിരുവനന്തപുരം: പൊലീസ് വകുപ്പിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ക്രൈംബ്രാഞ്ചിന്റെ കീഴിൽ ഈ വിഭാഗത്തിന് 233 തസ്തികകൾ സൃഷ്ടിക്കും. 226 എക്സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയൽ തസ്തികകളുമുണ്ടാവും. ഒരു ഐ.ജി, നാല് എസ്.പി, 11 ഡിവൈ.എസ്.പി, 19 ഇൻസ്‌പെക്ടർമാർ, 29 എസ്.ഐമാർ, 73 വീതം എസ്.സി.പി.ഒ, സി.പി.ഒ, 16 ഡ്രൈവർമാർ എന്നിങ്ങനെയാണ് തസ്തികകൾ.

ചതി, സാമ്പത്തിക തട്ടിപ്പ്, പണമിടപാടുകൾ, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഈ വിഭാഗത്തിനായിരിക്കും അന്വേഷണച്ചുമതല.ആധുനികവൽക്കരണത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് 10 വാഹനങ്ങൾ വാങ്ങും.

 സർക്കാർ ഗ്യാരണ്ടി കാലാവധി നീട്ടി

സംസ്ഥാന വെയർഹൗസിംഗ് കോർപ്പറേഷന്റെ ഗോഡൗണുകളിലെ സ്റ്റോക്കിന് ഇൻഷ്വറൻസിന് പകരമായി സെൽഫ് ഇൻഡെമ്നിഫിക്കേഷൻ സ്കീമിന് നൽകുന്ന സർക്കാർ ഗ്യാരണ്ടി 2021 ഏപ്രിൽ മുതൽ മൂന്ന് വർഷത്തേക്ക് ദീർഘിപ്പിക്കാനും തീരുമാനിച്ചു.