mag

തിരുവനന്തപുരം: യന്ത്രമനുഷ്യർക്കൊപ്പമുള്ള ആധുനികജീവിതം പ്രമേയമാക്കിയ മരിയ ഷ്രാഡറുടെ ഐ ആം യുവർ മാൻ, വാർദ്ധക്യത്തിന്റെ ആകുലതകൾ പങ്കുവയ്ക്കുന്ന അരവിന്ദ് പ്രതാപിന്റെ ലൈഫ് ഈസ് സഫറിംഗ് ഡെത്ത് ഈസ് സാൽവേഷൻ, കൊവിഡിൽ ജീവിതം പ്രതിസന്ധിയിലായ ഇറാനിയൻ വനിതയുടെ കഥ പറയുന്ന നയന്റീൻ എന്നിവയടക്കം ഇന്ന് പ്രദർശിപ്പിക്കുന്നത് 13 ചിത്രങ്ങൾ. ഇതിൽ ഉദ്ഘാടന ചിത്രമായ രഹ്‌ന‌ മറിയം നൂർ ഉൾപ്പടെ 12 ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തിലാണ്.

രാവിലെ 10 മുതൽ കൈരളിയിലും ടാഗോറിലുമാണ് ആദ്യ പ്രദർശനങ്ങൾ. സ്‌പാനിഷ് ചിത്രമായ ദ കിംഗ് ഒഫ് ഓൾ ദ വേൾഡ് ഉച്ചയ്ക്ക് 12.30ന് കൈരളിയിലും 107 മദേഴ്‌സ് രാവിലെ 10.15ന് കലാഭവനിലും പ്രദർശിപ്പിക്കും. പോളണ്ടിലെ ഹൈസ്‌കൂൾ വിദ്യാർത്ഥിയെ സൈന്യം കൊലപ്പെടുത്തിയത് പ്രമേയമാക്കുന്ന 'ലീവ് നോ ട്രെയ്‌സസ് 'എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം ഉച്ചയ്ക്ക് 12.15ന് ശ്രീ തിയേറ്ററിൽ നടക്കും. അൽബേനിയൻ ചിത്രമായ ഹൈവ്,​ യുറുഗ്വേയ് ചിത്രമായ ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയീ എന്നിവയുടെ ഇന്ത്യയിലെ ആദ്യ പ്രദർശനവും ഇന്നാണ്.