railway-gate

ചിറയിൻകീഴ്: ഒരു നാടിന്റെ ആഗ്രഹ സഫലീകരണമായ പെരുങ്ങുഴി റെയിൽവേ ഗേറ്റിൽ സിഗ്നൽ സിസ്റ്റം വേണമെന്ന ആവശ്യം അധികൃതരുടെ കനിവ് തേടി കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. തിരുവനന്തപുരം -കൊല്ലം പാതയിൽ മറ്റ് പല റെയിൽവേ ഗേറ്റുകൾക്കും ഈ ആവശ്യം അംഗീകരിക്കപ്പെടുമ്പോഴും പെരുങ്ങുഴി മാത്രം അവഗണിക്കപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങളും പരാതികളും റെയിൽവേ അധികൃതർക്ക് ലഭിച്ചെങ്കിലും അധികൃതരുടെ അവഗണന കാരണം ഒന്നും വെളിച്ചം കണ്ടില്ല. ഗേറ്റ് ഒരു ദിവസം അടച്ചിടുമ്പോൾ ഒരു മനുഷ്യന് നഷ്ടപ്പെടുന്നത് അവരുടെ വിലപ്പെട്ട നിമിഷങ്ങളാണ് എന്ന വസ്തുത വളരെ വലുതാണ്. ആംബുലൻസുകളിലെത്തുന്ന വിലപ്പെട്ട ജീവനുകൾ മുതൽ വിവാഹം പോലുള്ള മംഗള മൂഹൂർത്തങ്ങൾ വരെ ഒരു ട്രെയിൻ കടന്നുപോകുന്നതിനായി അടച്ചിടുന്ന ഗേറ്റിൽ തട്ടി നിൽക്കുന്ന അവസ്ഥ. ആറാട്ട് കടവ്- കുഴിയം - അഴൂർ റോഡ് പൂർണ്ണതോതിൽ ഗതാഗത യോഗ്യമാകുന്നതോടെ ഇതുവഴിയുള്ള വാഹന യാത്രക്കാരുടെ നിര ഇനിയും ഉയരും. ഇപ്പോൾ തന്നെ ഗേറ്റ് അടയ്ക്കുമ്പോൾ ഗേറ്റിന് ഇരുവശവും വാഹനങ്ങളുടെ നീണ്ട നിര പലപ്പോഴും കാണാം. ഇന്നാട്ടിലെ ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും മനസിലാക്കി അടിയന്തരമായി ഇവിടെ സിഗ്നൽ സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള നടപടികൾ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ദിനം പ്രതി തൊണ്ണൂറോളം പ്രാവശ്യമാണ് ഇവിടെ ട്രെയിനുകൾക്കായി ഗേറ്റടയ്ക്കുന്നത്. ഗേറ്റടപ്പ് കാരണം അത്യാസന്ന നിലയിലുള്ള രോഗികളെ പലപ്പോഴും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. മാത്രവുമല്ല അത്യാവശ്യത്തിന് ഒരു ആട്ടോ വിളിച്ചാൽ പോലും റെയിൽവേ ഗേറ്റ് കടന്നുവരാൻ പലർക്കും മടിയാണ്.

മുരുക്കുംപുഴയ്ക്കും- ചിറയിൻകീഴിനും ഇടയ്ക്കുള്ള 571ാം നമ്പർ റെയിൽവേ ഗേറ്റായ പെരുങ്ങുഴിയിൽ സിഗ്നൽ സിസ്റ്റം ഇല്ലാത്തത് കാരണം ഇതുവഴിയുള്ള യാത്രക്കാരും നാട്ടുകാരും അനുഭവിക്കുന്ന യാദനകൾ ചില്ലറയല്ല. മൂന്നും നാലും ട്രയിനുകൾക്ക് വരെ ഇവി