ddd

കണ്ണൂർ: എം.ഡി.എം.എയുമായി ദമ്പതികൾ പിടിയിലായതിന് പിന്നാലെ മറ്റൊരു ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ കൂടി അറസ്റ്റിലായി. കണ്ണൂർ സിറ്റി മരക്കാർ കണ്ടി ചെറിയ ചിന്നപ്പന്റെവിടെയിൽ അൻസാരി (33), ഭാര്യ ഷബ്‌നയെന്ന ആതിരയുമാണ് (26) പിടിയിലായത്. ഇവരോടൊപ്പം പഴയങ്ങാടി സി.എച്ച്.ഹൗസിൽ മൂരിക്കാട് വീട്ടിൽ ശിഹാബ് (35) എന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറും അറസ്റ്റിലായിട്ടുണ്ട്. കണ്ണൂർ മയക്കുമരുന്ന് കേസിലെ മുഖ്യപ്രതി നിസാമിൽ നിന്ന് മയക്കുമരുന്ന് ചില്ലറയായി വാങ്ങി വില്പന നടത്തി വരികയായിരുന്നു ഇവർ.

അൻസാരിയും ഭാര്യ ഷബ്‌നയും 250 ഗ്രാം എം.ഡി.എം എ നിസാമിന്റെ സംഘത്തിൽ നിന്നും കൈപ്പറ്റിയതായും ഇതിന്റെ വില നിസാമിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചതായും കണ്ണൂർ എ.സി.പി പി.പി. സദാനന്ദൻ പറഞ്ഞു.നിസാം ഇവരെ ഇടനിലക്കാരായി ഉപയോഗിച്ചതായാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
മരക്കാർ കണ്ടി സ്വദേശിയായ അൻസാരി ദുബൈയിലും ഖത്തറിലുമുണ്ടായിരുന്നു. ഇതിനിടയിലാണ് എം.ഡി എം.എ വിതരണക്കാരുമായി ബന്ധമുണ്ടാക്കിയത്. കഞ്ചാവ് ഉപയോഗിച്ചിരുന്ന ഇയാൾ രാസലഹരി ഉപയോഗിക്കാനും വിതരണം നടത്താനും തുടങ്ങുകയായിരുന്നു. നിസാമുമായി പ്രതിദിനം ഒരു ലക്ഷം രൂപയുടെ ഇടപാട് ഇയാൾ നടത്തിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.
ലഹരിമരുന്ന് വില്പനയ്ക്കിടെ അൻസാരിയും ഭാര്യ ഷബ്‌നയുടെ സഹോദരനും എക്‌സൈസ് പിടിയിലായി ജയിലനകത്തായിരുന്നു. ഇവിടെ നിന്നും അൻസാരി നിർദ്ദേശിച്ച പ്രകാരം ഭാര്യ ഷബ്‌ന നിസാമുമായി ഫോണിൽ വാട്‌സ് അപ്പ് കോളിൽ ബന്ധപ്പെട്ടു നിസാമിന്റെ നിർദ്ദേശപ്രകാരം ലഹരി വില്പന തുടരുകയായിരുന്നു.