dd

കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗുണ്ടാസംഘങ്ങൾക്കെതിരെ പൊലീസ് നടപടി കർശനമാക്കി. ഇതിന്റെ ഭാഗമായി നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ട പതിനഞ്ചോളം പ്രതികൾക്കെതിരെ കാപ്പ ചുമത്താൻ മഞ്ചേശ്വരം പൊലീസ് നടപടി തുടങ്ങി. ഒരു മാസത്തിനിടെ മൂന്നുപേർക്കാണ് കാപ്പ ചുമത്തിയത്. രണ്ട് പേരെ കാപ്പ നിയമ പ്രകാരം ജയിലിലടിച്ചു. ഒരാളെ നാടുകടത്തി.
വധശ്രമം അടക്കം എട്ടോളം കേസുകളിൽപ്പെട്ട മൊർത്തണയിലെ അസ്‌ക്കർ ( 29), മിയാപ്പദവ് ബാളിയൂരിലെ ഇബ്രാഹിം അർഷാദ് ( 30) എന്നിവരെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. നിരവധി മോഷണക്കേസുകളിലും വധശ്രമകേസുകളിലും പ്രതിയായ ഉപ്പളയിലെ റൗഫ് എന്ന മീശ റൗഫിനെ( 41 ) നാടുകടത്തി. പൊലീസ് സംഘത്തെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച ഉപ്പള പത്വാടിയിലെ ആഷിഖ് (22) പൊലീസ് സംഘത്തിന്റെ പിടിയിലായി. വെടിവെപ്പ്, വധശ്രമം, തട്ടിക്കൊണ്ടു പോകൽ, വീട്ടിൽ കയറി ഭീഷിപ്പെടുത്തൽ തുടങ്ങിയ കേസുകളിലെ പ്രതികൾക്കെതിരെയാണ് കാപ്പ ചുമത്താൻ പൊലീസ് നീക്കം തുടങ്ങിയത്. ഇവരുടെ കേസുകളുടെ രേഖകൾ പരിശോധിച്ചുവരുന്നു. കാസർകോട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായർ, മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ എ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഗുണ്ടാ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി തുടങ്ങിയത്.