ന്യൂഡൽഹി: ശനിയാഴ്ച ഹനുമാൻ ജയന്തി ദിനത്തിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയ ജഹാംഗീർ പുരിയിൽ അനധികൃത കൈയേറ്റങ്ങൾ പൊളിക്കാനുള്ള തീരുമാനം രാഷ്‌ട്രീയ പ്രേരിതമാണെന്ന വിലയിരുത്തലിൽ വൻ പ്രതിഷേധം. സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടും പൊളിക്കൽ തുടർന്ന ബുൾഡോസറുകൾ പിൻവാങ്ങിത് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന്റെ ഒറ്റയാൾ പോരാട്ടത്തിൽ. ജനങ്ങൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയ സ്ഥലത്തെ ഒരു വിഭാഗത്തെ മാത്രം ഒഴിപ്പിക്കാനുള്ള നീക്കമാണ് വിവാദമായത്.
ബി.ജെ.പിയുടെ നീക്കമാണ് പൊളിക്കലിന്
പിന്നിൽ- വൃന്ദാ കാരാട്ട്
വർഗീയ അജണ്ട നടപ്പാക്കാനുള്ള ബി.ജെ.പിയുടെ നീക്കമാണ് പൊളിക്കലിന് പിന്നിൽ. ഒരു സമുദായത്തെ മാത്രമല്ല, നിയമത്തെയും സുപ്രീംകോടതിയെയും ഇടിച്ചുനിരത്താനാണ് അവർ ശ്രമിച്ചത്.
വെറുപ്പിനെ ഇടിച്ചു നിരത്തുക: രാഹുൽ
ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളെയാണ് ജഹാംഗീർപുരിയിൽ ഇടിച്ചു നിരത്താൻ ശ്രമിച്ചത്. പാവങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ സർക്കാർ സ്പോൺസേർഡ് ആക്രമണം. ബി.ജെ.പി അവരുടെ ഹൃദയത്തിലെ വെറുപ്പിനെയാണ് ആദ്യം ഇടിച്ചു നിരത്തേണ്ടത്.
രാഹുൽ വെറുപ്പിന്റെ വിത്തു വിതയ്ക്കുന്നു- അനുരാഗ് ഠാക്കൂർ, കേന്ദ്രമന്ത്രി
രാഹുൽ വെറുപ്പിന്റെ വിത്തു വിതയ്ക്കുന്നു. രാജ്യത്തെ അപമാനിക്കുന്നു. അദ്ദേഹത്തിന്റെ
പാർട്ടിക്ക് കലാപത്തിന്റെയും അഴിമതിയുടെയും ചരിത്രമാണുള്ളത്.