മൂവാറ്റുപുഴ: മൂവാറ്റപുഴ ടൗണിന്റെ വികസനപദ്ധതികൾക്ക് സംസ്ഥാന സർക്കാരിന്റെ പച്ചക്കൊടി. അന്താരാഷ്‌ട്ര നിലവാരത്തിൽ നാലുവരിപ്പാത,​ മീഡിയനുകൾ എന്നിങ്ങനെ പുതുക്കിയ ടൗൺ രൂപരേഖയ്ക്കാണ് അംഗീകാരം. കാലികമായ മാറ്റങ്ങളുള്ളതാണ് പുതിയ രൂപരേഖയെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു.

നഗരത്തിലെ വൈദ്യുതി,​ ടെലിഫോൺ പോസ്‌റ്റുകളും ജല അതോറിട്ടിയുടെ പൈപ്പുകളും മാറ്റിസ്ഥാപിച്ച് ടൗണിനെ സുന്ദരമാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സംബന്ധിച്ച യോഗത്തിൽ എം.എൽ.എ വ്യക്തമാക്കി. കിഫ്ബി,​ കെ.എസ്.ഇ.ബി.,​ ജല അതോറിട്ടി തുടങ്ങിയവയുടെ ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു.

മനോഹരിയാകാൻ

മൂവാറ്റുപുഴ

 വൈദ്യുതി പോസ്‌റ്റുകൾ മാറ്റാൻ വൈദ്യുതി ബോർഡിന് കിഫ്‌ബി ₹3.17 കോടി അനുവദിക്കും

 വെള്ളൂർകുന്നം മുതൽ പി.ഒ ജംഗ്ഷൻ വരെയുള്ള നഗരപ്രദേശത്ത് 7.8 മീറ്ററിൽ രണ്ട് റോഡുകൾ വരും. ഇരുഭാഗത്തും 2.2 - 1.8 മീറ്ററുകളിലായി ഫുട്പാത്തുകൾ.

 പാർക്കിംഗ് ഏരിയകളും മറ്റ് യൂട്ടിലിറ്റി പോയിന്റുകളും

 സെൻട്രൽ മീഡിയനുകളിൽ നഗരഭംഗി കൂട്ടാൻ പൂന്തോട്ടവും സ്ഥാപിക്കും