agri

കൊച്ചി: അപ്രതീക്ഷിതമായി എത്തിയ കാറ്റിലും മഴയിലും ജില്ലയിൽ 35.74 കോടി രൂപയുടെ നാശനഷ്ടം. വാഴക്കൃഷിയെയാണ് മഴ സാരമായി ബാധിച്ചത്.ആകെ 785.9 ഹെക്ടർ ഭൂമിയിലെ വിളകൾ മഴയിൽ നശിച്ചിട്ടുണ്ട്. ജാതി, തെങ്ങ്, കമുക് എന്നീ കൃഷികൾക്കും വ്യാപക നഷ്ടമുണ്ടായിട്ടുണ്ട്. നെടുമ്പാശേരി മേഖലയിൽ മാത്രം 165.65 ഹെക്ടർ സ്ഥലത്ത് കൃഷിനാശം സംഭവിച്ചു. ഈ മാസം അഞ്ചിനുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ജില്ലയിൽ ഏറ്റവുമധികം കൃഷിനാശം റിപ്പോർട്ട് ചെയ്തത്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്. പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിന് നഷ്ടം സംഭവിച്ച് പത്തു ദിവസത്തിനുള്ളിലും വിള ഇൻഷ്വറൻസ് നഷ്ടപരിഹാരത്തിന് പതിനഞ്ച് ദിവസത്തിനുള്ളിലും എ.ഐ.എം.എസ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.