ഇടക്കൊച്ചി: ഇടക്കൊച്ചി പതിനഞ്ചാം ഡിവിഷൻ കൗൺസിലർ ജീജ ടെൻസനു നേരെ കൈയേറ്റ ശ്രമം. വെള്ളക്കെട്ട് മൂലം ദുരിതമനുഭവിക്കുന്ന ഇന്ദിരാഗാന്ധി റോഡ് പ്രദേശത്ത് കാന വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷമാണ് കൈയേറ്റത്തിൽ കലാശിച്ചത്. സംഭവത്തിൽ പ്രദേശ വാസിയായ യുവാവിനെതിരെ പൊലീസിനും വനിതാ കമ്മിഷനും പരാതി നൽകി.
ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കാന വൃത്തിയാക്കൽ തടസപ്പെടുത്തയതിനെ തുടർന്നാണ് കൗൺസിലർ സ്ഥലത്തെത്തിയത്. വനിത ജനപ്രതിനിധിയെന്ന പരിഗണന പോലും നൽകാതെ പരസ്യമായി അപമാനിക്കുയും ചെയ്തതായി ജീജ ടെൻസൻ പറഞ്ഞു. കൗൺസിലർ അറിയിച്ചതിനെ തുടർന്ന് രണ്ട് പൊലീസുകാർ എത്തി. എന്നാൽ പൊലീസിന്റെ മുമ്പിലും അധിക്ഷേപം തുടർന്നു. നാട്ടുകാരായ സ്ത്രീകൾ ഉൾപ്പടെയുള്ളവർ കൗൺസിലർക്ക് സംരക്ഷണ വലയം ഒരുക്കിയാണ് രക്ഷപ്പെടുത്തിയത്. കുറ്റവാളിയെ ഉടൻ അറസ്റ്റ് ചെയ്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ഇടക്കൊച്ചി മണ്ഡലം കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മണ്ഡലം പ്രസിഡന്റ് കെ.ജെ. റോബർട്ട് പറഞ്ഞു.