കൊച്ചി: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന സാക്ഷരതാ പൊതുപരീക്ഷയായ മികവുത്സവത്തിൽ ജില്ലയിൽ 1002 പേർ പങ്കെടുത്തു. 132 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. 804 സ്ത്രീകളും 103 പുരുഷൻമാരും എസ്.സി വിഭാഗത്തിൽ 56 പേരും പരീക്ഷയെഴുതി.
ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 83 വയസുള്ള പി. മാലതിയാണ് പരീക്ഷയെഴുതിയ പ്രായം കൂടിയ പഠിതാവ്. സാക്ഷരതാ പരീക്ഷ സർട്ടിഫിക്കറ്റ് നേടുന്നവർക്ക് തുടർന്ന് നാലാം തരം തുല്യതയ്ക്ക് ചേരാവുന്നതാണ്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് അതാത് പ്രദേശങ്ങളിൽ പരീക്ഷ സംഘടിപ്പിച്ചത്.