ss

പത്തനംതിട്ട : കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾക്കെതിരായ പൊലീസ് നടപടി ജില്ലയിൽ തുടരുന്നു. ഇന്നലെ വൈകിട്ട് കോഴഞ്ചേരി പാർക്ക് ബാറിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് തമിഴ്‌നാട് സ്വദേശിയായ യുവാവ് 1.700 കിലോ കഞ്ചാവുമായി പിടിയിലായി. തിരുനെൽവേലി എന്താലൂർ പുത്തൂർ വീരകേരളം കരുവന്തിൽ വീട്ടിൽ നിന്ന് മല്ലപ്പുഴശേരി വഞ്ചിത്തറ പുതിയവീട്ടിൽ ഷാജിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ച തമിഴ് നാട് കമ്പത്തുനിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന 6 കിലോ കഞ്ചാവ് കൂടൽ പൊലീസ് പിന്തുടർന്ന് പത്തനംതിട്ടയിൽ തടഞ്ഞ് പിടികൂടിയിരുന്നു. ഇന്നലെ രാവിലെ കൂടൽ സ്റ്റേഡിയം ജംഗ്ഷനിൽ കഞ്ചാവ് വിലപ്പനക്കായി നിന്ന 4 യുവാക്കളെ പിടികൂടി. ഇലവുംതിട്ട സ്വദേശി ഗോകുൽ (23), നെടുമൺകാവ് സ്വദേശി ചിക്കു (32), കൂടൽ സ്വദേശി വിഷ്ണു ( അജേഷ് -25), കുറ്റപ്പുഴയിലുള്ള ജസ്റ്റിൻ (24) എന്നിവരാണ് പിടികൂടിയത്.
അടൂർ പറക്കോട്ടു എമ്‌സൺ ലോഡ്ജിൽ നിന്ന് അടൂർ പൊലീസ് 2 യുവാക്കളെ പിടികൂടി .വിഷ്ണു ഉണ്ണിത്താൻ (26) അജിമോൻ (32) എന്നിവരെയാണ് കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് അറസ്റ്റുചെയ്തത് .