kodiyeri

കണ്ണൂർ:നവയുഗം, ചിന്ത പ്രസിദ്ധീകരണങ്ങളിൽ വന്ന ലേഖനത്തെതുടർന്നുള്ള വിവാദം അനവസരത്തിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇ.എം.എസ് ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചകനാണെന്ന സി.പി.ഐ പ്രസിദ്ധീകരണമായ നവയുഗത്തിൽ വന്ന ലേഖനത്തോട് കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.ഐക്കെതിരെ ചിന്തയിൽ വന്ന ലേഖനവും പ്രസിദ്ധീകരിക്കാൻ പാടില്ലാത്തതാണ്. വിവാദ പരാമർശങ്ങൾ ആവർത്തിക്കാതിരിക്കാൻ ചിന്ത മാസികയുടെ അണിയറ പ്രവർത്തകർക്ക് നിർദ്ദേശം നൽകി. വിവാദം അവസാനിപ്പിക്കാൻ സി.പി.ഐയും ഇടപെടൽ നടത്തണം. സി.പി.എമ്മും സി.പി.ഐയും തമ്മിൽ ഒരു പ്രശന്വുമില്ല, ബന്ധം ശക്തിപ്പെടുത്തുകയാണ് വേണ്ടത്.

മുരളീധരനെക്കൊണ്ട് പത്ത് പൈസയുടെ ഗുണമില്ല

കേന്ദ്രമന്ത്രി വി. മുരളീധരനെക്കൊണ്ട് കേരളത്തിന് പത്ത് പൈസയുടെ ഗുണമില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. ഇന്ധന വിലവർദ്ധനയ്ക്കെതിരെയുള്ള പ്രക്ഷോഭം വഴിതിരിച്ചുവിടാനാണ് കെ. റെയിൽ വിരുദ്ധ പ്രചാരണത്തിലൂടെ മുരളീധരൻ ശ്രമിക്കുന്നതെന്നും കോടിയേരി പ്രതികരിച്ചു.