മുണ്ടക്കയം : വളർത്തുനായയെ പുലി പിടിച്ചെന്ന് സംശയത്തെ തുടർന്ന് പാക്കാനം മേഖല ഭീതിയിൽ. മുൻ പഞ്ചായത്ത്‌ അംഗം ടി.ഡി. ഗംഗാധരന്‍റെ വളർത്തുനായയെയാണ് കഴിഞ്ഞ ദിവസം കൂട്ടിൽ നിന്ന് കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് അജ്ഞാത മൃഗത്തിന്‍റെ കാൽപ്പാടുകൾ കണ്ടത്. നായയുടെ തുടലും ബെൽറ്റും പൊട്ടിവീണ നിലയിലും സമീപത്ത് രക്തവും കണ്ടതോടെ പ്രദേശമാകെ ഭീതിയിലായി. സ്ഥലത്ത് എത്തി പരിശോധന നടത്തിയ വനപാലകർ പുലിയുടെ കാൽപ്പാടുകൾ ആണെന്ന പ്രാഥമിക നിഗമനത്തിലാണ്. മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളിൽ പുലിയുടെ സാമീപ്യം കണ്ടത് കഴിഞ്ഞയിടെയായിരുന്നു. വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലി കെണിയിൽ വീണില്ല. സംഭവം സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജയകുമാർ പറഞ്ഞു. പ്രദേശത്ത് കാട്ടാനകൾ പലപ്പോഴും കൃഷി നശിപ്പിക്കാറുണ്ടെങ്കിലും പുലിയുടെ സാന്നിദ്ധ്യം ഇതാദ്യമായാണെന്ന് നാട്ടുകാർ പറയുന്നു. കാട്ടാനയുടെ ആക്രമണത്തിൽ നേരത്തെ ഒരാൾ മരിച്ചിരുന്നു. സോളാർ വേലികൾ വനാതിർത്തികളിൽ സ്ഥാപിച്ചതോടെയാണ് കാട്ടുമൃഗശല്യത്തിന് അല്പം ശമനമുണ്ടായത്. വേലികളിൽ സൗരോർജ വൈദ്യുതിയുടെ ചാർജിംഗ് കാര്യക്ഷമമാക്കാൻ ആവശ്യമായ ബാറ്ററികളും അനുബന്ധ ഉപകരണങ്ങളും നൽകുന്നുണ്ടെന്ന് വനപാലകർ പറയുന്നു.