മുണ്ടക്കയം : കുട്ടികളുടെ കളിസ്ഥലത്ത് മെറ്റിൽക്കൂനകൾ ഇറക്കിയതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. കൊക്കയാർ പഞ്ചായത്തിലെ കനകപുരം വാർഡിലാണ് കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന മൈതാനത്ത് വലിയതോതിൽ മെറ്റിലുകൾ ഇറക്കിയിരിക്കുന്നത്. രാത്രിയിൽ വലിയ ലോറിയിൽ മൈതാനത്തിന്‍റെ പലഭാഗങ്ങളിലും ലോഡുകണക്കിന് മെറ്റിലാണ് ഇറക്കിയിരിക്കുന്നത്. ഇറക്കിയതെന്ന് ആരെണെന്ന് പ്രദേശവാസികൾക്കും അറിയില്ല. പഞ്ചായത്തിന്‍റെ അറിവോടെയാണ് ഇത് നടന്നിരിക്കുന്നതെന്നാണ് നാട്ടുകാർ കുറ്റപ്പെടുത്തുന്നത്. പ്രദേശവാസികൾ രാവിലെ വ്യായാമത്തിനും ഡ്രൈവിംഗ് പഠിക്കുന്നത്തിനും മൈതാനത്തിനെയായിരുന്നു ആശ്രയിച്ചിരുന്നത്. ഇതുസംബന്ധിച്ച് പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് മെറ്റിൽ ഇറക്കിയതെന്നാണ് പഞ്ചായത്ത് അധികൃതർ അറിയിച്ചത്. എന്നാൽ, കളക്ടറുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് അറിയിച്ചത്. മൈതാനത്തെ മെറ്റിലുകൾ മാറ്റിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു.