ഏറ്റുമാനൂർ : മഹാദേവക്ഷേത്രത്തിൽ മഹാരുദ്ര യജ്ഞം 16 മുതൽ മുതൽ 26 വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏറ്റുമാനൂർ ക്ഷേത്രത്തിന്റ ചരിത്രത്തിലാദ്യമായാണ് 11 ദിവസം നീണ്ടുനിൽക്കുന്ന ഇത്തരമൊരു യജ്ഞം നടക്കുന്നത്. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ ഗുരുവായൂർ കിഴക്കേടം രാമൻ നമ്പൂതിരി യജ്ഞത്തിന് കാർമ്മികത്വം വഹിക്കും. 26 ന് വാസോർധാരയോട് കൂടി യജ്ഞം അവസാനിക്കും. ഒരു ഭക്തൻ വഴിപാടായാണ് ചടങ്ങ് നടത്തുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റയും, ക്ഷേത്ര ഉപദേശക സമിതിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ. യജ്ഞശാലായിൽ എല്ലാ ദിവസവും കലശപൂജ, ശ്രീരുദ്ര ജപം, ശ്രീരുദ്ര ഹോമം എന്നിവയുണ്ട്. 16 ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.ആർ.അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. മെമ്പർ അഡ്വ.മനോജ് ചരളേൽ അദ്ധ്യക്ഷത വഹിക്കും.