
ന്യൂഡൽഹി: തുടർച്ചയായ പതിനൊന്നാം തവണയും പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരുമെന്ന് ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമില്ല. ഇത്തവണയും 3.35 ശതമാനമായി നിലനിർത്തിയിട്ടുണ്ട്.
അടിസ്ഥാന പലിശ മാറ്റമില്ലാതെ തുടരുമെന്ന് ആർ ബി ഐ ഗവർണർ പറഞ്ഞു. കൊവിഡിന് ശേഷം രാജ്യത്തെ സാമ്പത്തിക രംഗം തിരിച്ചുവരുന്നുണ്ടെന്നും ശക്തികാന്ത ദാസ് അറിയിച്ചു. യുക്രെയിൻ യുദ്ധം ഇന്ത്യയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
'സമ്പദ്‌വ്യവസ്ഥ പുതിയ ചില വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. യൂറോപ്പിലെ സ്ഥിതി (റഷ്യൻ-യുക്രെയിൻ സംഘർഷം) ആഗോള സമ്പദ്‌വ്യവസ്ഥയെ താളം തെറ്റിക്കും.'- ഗവർണർ പറഞ്ഞു. രണ്ട് മാസത്തിന് ശേഷം വായ്പ നയം വീണ്ടും ആർ ബി ഐ അവലോകനം ചെയ്യും. ആ ഘട്ടത്തിൽ ചിലപ്പോൾ പലിശ കൂട്ടാൻ സാദ്ധ്യതയുണ്ട്.
2022-2023ൽ യഥാർത്ഥ ജിഡിപി വളർച്ച 7.2 ശതമാനമായി പ്രതീക്ഷിക്കുന്നു. 23 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 5.7 ശതമാനമായിരിക്കുമെന്നും ആർബിഐ ഗവർണർ പറഞ്ഞു.
Third, substantial strengthening of the financial sector: RBI Governor Shaktikanta Das pic.twitter.com/6U962J5ixD
— ANI (@ANI) April 8, 2022