roshan

മലയാളത്തിൽനിന്ന് ഹിന്ദിയിലേക്കും തമിഴിലേക്കും അഭിനയത്തിന്റെ സ്റ്റിയറിങ് തിരിച്ച് മനോഹര യാത്രയിൽ റോഷൻ മാത്യു.'പുതിയ നിയമ"ത്തിൽ പുതിയ മുഖമായി തുടക്കം കുറിച്ചപ്പോൾ മുതൽ നമ്മൾ റോഷൻ മാത്യു എന്ന നടനെ ശ്രദ്ധിക്കുന്നുണ്ട്. ആനന്ദം, തൊട്ടപ്പൻ, മൂത്തോൻ, കപ്പേള, സീ യു സൂൺ, വർത്തമാനം തുടങ്ങി നൈറ്റ് ഡ്രൈവ് വരെ എത്തി നിൽക്കുന്ന സിനിമകളിൽ കാഴ്ചവച്ചത് ശക്തമായ പകർന്നാട്ടം.ആറു വർഷം എത്തി നിൽക്കുന്ന അഭിനയയാത്ര ടോപ്പ് ഗിയറിൽ പായുന്നു. ''ഒന്നിനുപിന്നാലെ സിനിമകൾ വരുമെന്നോ ഇപ്പോൾ അഭിനയിക്കുന്ന സിനിമയുടെ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ കഴിയുമെന്നോ പ്രതീക്ഷിച്ചതല്ല. സിനിമയുടെ തിരക്ക് കാരണം നാടകം ചെയ്യാൻ കഴിയാത്ത അവസ്ഥ വരുമെന്നും വിചാരിച്ചതല്ല. സിനിമയിലേക്ക് വരാൻ ആഗ്രഹിച്ചു. അഭിനയമാണ് ഇഷ്ട മേഖല.അത് ഏറ്റവും കൂടുതൽ ആളുകളിൽ എത്തുന്ന മാദ്ധ്യമം സിനിമ തന്നെയാണ്. അല്ലാതെ സിനിമ വലിയ സ്വപ്നമായി കാണുകയോ അത് നടക്കുമെന്ന് കരുതിയ കാര്യമേയല്ല. സിനിമയിൽ എത്തുകയും ഇവിടെ വരെ എത്താൻ കഴിഞ്ഞതും വലിയ ഭാഗ്യമായി കാണുന്നു. എന്നെ ഏറെ സ്വാധീനിച്ച ആളുകൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണ്. മലയാള സിനിമയിൽ എല്ലാ വർഷവും എല്ലാ മേഖലയിലേക്കും പുതിയ ആളുകൾ എത്തുന്നു. അവരോടൊപ്പം ജോലി ചെയ്യണമെന്നതിന്റെ ലിസ്റ്റ് എന്റെ കൈയിലുണ്ട്. ആ ലിസ്റ്റ് വലുതായി കൊണ്ടിരിക്കുന്നു. ചുറ്റും നടക്കുന്ന സിനിമകളെ പിന്തുടർന്നാണ്  മുന്നോ ട്ടുപോകുന്നത്. ഞാൻ എനിക്കുവേണ്ടി പ്ളാൻ ചെയ്യുന്നതോ ചാർട്ട് ചെയ്യുന്നതുമായ കരിയർഗ്രാഫും അല്ല.'' റോഷൻ മാത്യുവിന്റെ വാക്കുകൾ. 