srilanka

കൊളംബോ: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി എല്ലാ പാർട്ടികളേയും ഉൾപ്പെടുത്തി ഇടക്കാല സർക്കാർ രൂപീകരിക്കുന്നതിനായി ഞായറാഴ്ച ശ്രീലങ്കയിൽ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. ഭരണപക്ഷ പാർട്ടിയായ ശ്രീലങ്ക പൊതുജന പെരമുന, പാർട്ടിയിലെ തന്നെ എം.പിമാരുടെ സ്വതന്ത്രവിഭാഗം, പ്രതിപക്ഷപാർട്ടികൾ എന്നിവർ തമ്മിൽ നടന്ന ചർച്ചയാണ് പരാജയപ്പെട്ടത്. മന്ത്രിസഭയിലെ 26 ഒഴിവുകളിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ഇനിയും വൈകിയേക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇടക്കാല സർക്കാർ രൂപീകരിക്കുന്നതിൽ പ്രതിപക്ഷ നേതാവായ സജിത് പ്രേമദാസയ്ക്ക് താൽപര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കൻ പുതുവർഷാഘോഷത്തിന് ശേഷം വിഷയത്തിൽ ചർച്ച തുടരും.
പ്രസിഡന്റ് ഗോതബയ രാജപക്സയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും അദ്ദേഹത്തെ നീക്കം ചെയ്യാനും (ഇംപീച്ച്മെന്റ്) പ്രതിപക്ഷ പാർട്ടിയായ സമാജി ജന ബലാവഗേയയ്ക്ക് പിന്തുണ നൽകാൻ തയ്യാറാണെന്ന് തമിഴ് നാഷണൽ അലൈൻസ് അറിയിച്ചു. അതേസമയം, 19ന് മുൻപ് പാർലമെന്റ് കൂടുന്നതായി റിപ്പോർട്ടുകളില്ല.
അതിനിടെ, മൂന്ന് ഭരണപക്ഷാംഗങ്ങൾ ഇടക്കാല സർക്കാർ വേണമെന്ന് ആവശ്യപ്പെട്ടെന്ന് ഭരണപക്ഷ സഖ്യ പാർട്ടിയായ ജാതിക ഹെല ഉറുമയയുടെ നേതാവായ ഉദയ ഗമ്മൻപില പറഞ്ഞു. പുതിയ പ്രധാനമന്ത്രിയെ നിയമിക്കാനും കുറച്ച് അംഗങ്ങൾ മാത്രമുള്ള മന്ത്രിസഭ രൂപീകരിക്കാനും ഒരു ഓൾ പാർട്ടി കമ്മിറ്റി രൂപീകരിക്കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ഗോതബയയുടെ മൂത്ത സഹോദരനായ മഹിന്ദ രാജപക്സയാണ് നിലവിലെ പ്രധാനമന്ത്രി.
അതേസമയം, രാജ്യത്ത് രാജപക്സയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധം അതിശക്തമാണ്. സർക്കാർ രാജ്യത്തെ വൻ സാമ്പത്തിക - രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടെന്ന് മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഘേ പറഞ്ഞു. സാമ്പത്തിക വെല്ലുവിളികളെ മികച്ച രീതിയിൽ നേരിടാതിരുന്നത് കൊണ്ട് സംഭവിച്ച ദുരന്തമാണിത്. ഇപ്പോൾ അടിസ്ഥാന ആവശ്യങ്ങൾക്കായി ജനങ്ങൾക്ക് ദിനവും ക്യൂ നിൽക്കേണ്ട അവസ്ഥയിലാണ് രാജ്യമെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ ഭരിച്ചിരുന്നപ്പോൾ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല.. 2019ൽ ഞാൻ സ്ഥാനമൊഴിയുന്നത് വരെ രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമായിരുന്നു.
ഇതുവരെ സർക്കാർ അന്താരാഷ്ട്ര നാണ്യ നിധിയെ സമീപിക്കാതിരുന്നതിനേയും അദ്ദേഹം വിമർശിച്ചു. യഥാസമയം ഇടപെടലുകൾ നടത്താതിരുന്നത് മൂലം ഐ.എം.എഫിൽ നിന്നുള്ള സഹായം ലഭിക്കുന്നത് വൈകും. അതേസമയം, ഐ.എം.എഫിലേക്ക് പ്രതിനിധി സംഘത്തെ അയക്കാനാണ് സർക്കാരിന്റെ തീരുമാനം.
സർക്കാരിന്റെ പക്കൽ ഇനി ഒരിപാട് വിഭവങ്ങൾ ( റിസോഴ്സസ്) ബാക്കിയുണ്ടെന്ന് തനിയ്ക്ക് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബില്ലുകൾ അടയ്ക്കാനായി ഇപ്പോൾ എക്സ്പോർട്ട് കമ്പനികളെ ആശ്രയിക്കുകയാണവർ. ഇന്ത്യ ഇന്ധനം വാങ്ങാൻ നൽകിയ ധനസഹായം മേയ് രണ്ടാം വാരം ആകുമ്പോഴേയ്ക്കും തീരും. 
അത് കഴിഞ്ഞ് രാജ്യം വൻ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും. ഇന്ത്യ ശ്രീലങ്കയെ പരമാവധി സഹായിച്ചു. ഇപ്പോഴും സാമ്പത്തിക ഇതര സഹായങ്ങൾ ന്യൂഡൽഹിയിൽ നിന്ന് ലഭിക്കുന്നുണ്ട്. 2020 - 2021 കാലയളവിൽ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി പരിഗണിച്ച് ഐ.എം.എഫിന്റെ സഹായം തേടാൻ സർക്കാരിന് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. എന്നാൽ, സർക്കാർ അത് ചെവിക്കൊണ്ടില്ലെന്നും ഇപ്പോൾ അതിന്റെ ഭവിഷ്യത്ത് ജനങ്ങൾ അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 സർക്കാർ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു: വിക്രമസിംഘേ

സർക്കാർ രാജ്യത്തെ വൻ സാമ്പത്തിക - രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടെന്ന് മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഘേ. സാമ്പത്തിക വെല്ലുവിളികളെ മികച്ച രീതിയിൽ നേരിടാതിരുന്നത് കൊണ്ട് സംഭവിച്ച ദുരന്തമാണിത്. ഇപ്പോൾ അടിസ്ഥാന ആവശ്യങ്ങൾക്കായി ജനങ്ങൾക്ക് ദിനവും ക്യൂ നിൽക്കേണ്ട അവസ്ഥയിലാണ് രാജ്യമെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങൾ ഭരിച്ചിരുന്നപ്പോൾ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല.. 2019ൽ ഞാൻ സ്ഥാനമൊഴിയുന്നത് വരെ രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമായിരുന്നു.

ഇതുവരെ സർക്കാർ അന്താരാഷ്ട്ര നാണ്യ നിധിയെ സമീപിക്കാതിരുന്നതിനേയും അദ്ദേഹം വിമർശിച്ചു. യഥാസമയം ഇടപെടലുകൾ നടത്താതിരുന്നത് മൂലം ഐ.എം.എഫിൽ നിന്നുള്ള സഹായം ലഭിക്കുന്നത് വൈകും. അതേസമയം, ഐ.എം.എഫിലേക്ക് പ്രതിനിധി സംഘത്തെ അയക്കാനാണ് സർക്കാരിന്റെ തീരുമാനം.

 ഇന്ത്യ പരമാവധി സഹായിച്ചു

സർക്കാരിന്റെ പക്കൽ ഇനി ഒരിപാട് വിഭവങ്ങൾ ( റിസോഴ്സസ്) ബാക്കിയുണ്ടെന്ന് തനിയ്ക്ക് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബില്ലുകൾ അടയ്ക്കാനായി ഇപ്പോൾ എക്സ്പോർട്ട് കമ്പനികളെ ആശ്രയിക്കുകയാണവർ. ഇന്ത്യ ഇന്ധനം വാങ്ങാൻ നൽകിയ ധനസഹായം മേയ് രണ്ടാം വാരം ആകുമ്പോഴേയ്ക്കും തീരും. അത് കഴിഞ്ഞ് രാജ്യം വൻ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും. ഇന്ത്യ ശ്രീലങ്കയെ പരമാവധി സഹായിച്ചു. ഇപ്പോഴും സാമ്പത്തിക ഇതര സഹായങ്ങൾ ന്യൂഡൽഹിയിൽ നിന്ന് ലഭിക്കുന്നുണ്ട്. 2020 - 2021 കാലയളവിൽ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി പരിഗണിച്ച് ഐ.എം.എഫിന്റെ സഹായം തേടാൻ സർക്കാരിന് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. എന്നാൽ, സർക്കാർ അത് ചെവിക്കൊണ്ടില്ലെന്നും ഇപ്പോൾ അതിന്റെ ഭവിഷ്യത്ത് ജനങ്ങൾ അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.