
തൃശൂർ: ചാമക്കാലയിൽ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്‌ത യുവാവ് ആത്‌മഹത്യ ചെയ്‌തു. കൊടുങ്ങല്ലൂർക്കാരൻ ബഷീറിന്റെ മകൻ സഹദിനെ (26) യാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
താൻ നിരപരാധിയാണെന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ട ശേഷമാണ് ഇയാൾ ആത്‌മഹത്യ ചെയ്‌തത്. കഴിഞ്ഞ ഡിസംബറിലാണ് പോക്സോ കേസിൽ സഹദ് ജയിലിലായത്. കുറച്ച് ദിവസം മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.
പരാതി കൊടുത്ത കുട്ടി തന്നെ രണ്ടു വർഷത്തോളം ക്രൂരമായി ടോർച്ചർ ചെയ്തുവെന്ന് പോസ്‌റ്റിലുണ്ട്. പരാതി കൊടുത്തവർക്കും ജയിലിലാക്കിയവർക്കും എല്ലാവരെയും പറ്റിക്കാമെങ്കിലും സ്വയം പറ്റിക്കാനാകില്ലല്ലോ എന്നും കുറിപ്പിൽ പറയുന്നു.
സഹദിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പോക്സോ, ബലാത്സംഗം. ഇതിലൊന്നും ഞാൻ തെറ്റ് ചെയ്തിട്ടില്ല. പരാതി കൊടുത്ത കുട്ടി എന്നെ രണ്ടു വർഷത്തോളം ക്രൂരമായി ടോർച്ചർ ചെയ്തു. എല്ലാം അവസാനിപ്പിച്ചുപോയ ആ കുട്ടി എന്റെ വിവാഹം ശരിയായതിനു ശേഷം വീണ്ടും വന്നു. എന്റെ വീട്ടിൽ വന്നു. ഞാനാ കുട്ടിയുടെ കാൽ പിടിച്ചു.
വീട്ടിൽ ഉമ്മനോടും വാപ്പനോടും മിണ്ടാറില്ല. ചൈൽഡ്ഹുഡ് ലൈഫ് അത്രയും മോശമായിരുന്നു. എനിക്ക് ഉമ്മാന്നൊക്കെ വിളിക്കാൻ കൊതിയായിരുന്നു. വീട്ടിൽ പ്രശ്നമായിരിക്കുന്ന സമയത്ത് എന്നെ വീണ്ടും പരാതി കൊടുത്ത കുട്ടി പ്രോവോക് ചെയ്തു. എനിക്ക് പിടിച്ചു നിക്കാൻ പറ്റിയില്ല. എന്നോട് രണ്ടുവർഷം ചെയ്തത് ഞാനും ചെയ്തു.
വിവാഹം ഓകെ ആയ കുട്ടി പാവായിരുന്നു. എന്നെ കുറെ ഹെൽപ് ചെയ്തു. എനിക്ക് ആ കുട്ടി എന്തെല്ലാമോ ആണ്.
പരാതി കൊടുത്തവർക്കും ജയിലിൽ ആക്കിയവർക്കും ഈ ലോകത്ത് എല്ലാവരെയും പറ്റിക്കാം. അവർക്ക് സ്വയം പറ്റിക്കാൻ പറ്റില്ലല്ലോ. ക്രൂരമായ വേട്ടയാടലുകൾക്കു മുൻപിൽ സഹദ് പതറിയില്ല. ഫിയ ഇല്ലാണ്ടാവുന്നത് എന്നെ തളർത്തി. ഒരു തിരിച്ചുവരവ് പോലും അസാധ്യമാണ്.