dileep

കൊച്ചി: വധഗൂഢാലോചന കേസിന്റെ അന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം തള്ളിയതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിനായി സമയം നീട്ടി നൽകി ഹൈക്കോടതി. ഒന്നരമാസം കൂടിയാണ് ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് അനുവദിച്ചിരിക്കുന്നത്.

മേയ് 30ന് മുൻപ് അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഇനി കൂടുതൽ സമയം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം. വിവരങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കുവയ്ക്കരുത്. ഇക്കാര്യം ഡിജിപി ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. ഏപ്രിൽ 14ന് മുൻപ് അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു മുൻപ് കോടതി നിർദേശിച്ചിരുന്നത്.

മാദ്ധ്യമ വിചാരണ തടയണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതികളിലൊരാളായ സുരാജിന്റെ ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകി.മൂന്നാഴ്ചത്തേയ്ക്ക് മാദ്ധ്യമങ്ങൾ വാർത്ത നൽകുന്നതിനാണ് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയത്.

തുടന്വേഷണത്തിനായി മൂന്ന് മാസം അനുവദിക്കണമെന്നും ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ തുടരന്വേഷണത്തിനായി സമയം നീട്ടി നൽകരുതെന്നും കള്ളത്തെളിവുണ്ടാക്കുന്നതിനായാണ് പ്രോസിക്യൂഷൻ സമയം ആവശ്യപ്പെടുന്നതെന്നും പ്രതികൾ വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.

കേസിൽ ദിലീപാണ് ഒന്നാം പ്രതി. സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, സൈബർ വിദഗ്ദ്ധൻ സായ് ശങ്കർ എന്നിവരാണ് മറ്റു പ്രതികൾ.