dibin

കട്ടപ്പന: യുവാവിന്റെ മൂക്കിനുള്ളിൽ അട്ട ജീവനോടെ വാണത് മൂന്നാഴ്ച! കട്ടപ്പന സ്വദേശി വാലുമ്മേൽ ഡിബിൻ എബ്രഹാമിന്റെ മൂക്കിനകമാണ് കുളയട്ട സുഖവാസ കേന്ദ്രമാക്കിയത്. ആഴ്ചകൾക്കു മുൻപുണ്ടായ തുമ്മലിൽ നിന്നാണ് തുടക്കം. ആദ്യമൊക്കെ നിറുത്താതെയുള്ള തുമ്മൽ കാര്യമാക്കാതെയിരുന്ന ഡിബിൻ മൂക്കിൽ നിന്ന് രക്തം വന്നതോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി.

എൻഡോസ്‌കോപ്പിയടക്കം ചെയ്തു നോക്കിയെങ്കിലും രക്തം വരാൻ എന്താണ് കാരണം എന്ന് കണ്ടെത്താനായില്ല. മൂക്കിലൊഴിക്കാനുള്ള തുള്ളി മരുന്നുമായി ഡിബിൻ വീട്ടലേക്കു മടങ്ങിയെങ്കിലും അസ്വസ്ഥത മാറിയില്ല. ആയുർവേദ ആശുപത്രിയെ സമീപിച്ചെങ്കിലും രക്തശ്രാവം തുടർന്നു. തിങ്കളാഴ്ച വൈകിട്ട് പള്ളിക്കവലയിലുള്ള ഇ.എൻ.ടി വിദഗ്ദ്ധ ഡോ. ശ്രീജമോളുടെ അടുത്ത് ഡിബിൻ ചികിത്സ തേടി. ഇവിടെ നടത്തിയ പരശോധനയിലാണ് മൂക്കിനുള്ളിൽ രക്തം കുടിച്ച് മയങ്ങിയിരിക്കുന്ന കുളയട്ടയെ കണ്ടെത്തിയത്. ഉടൻ അട്ടയെ പുറത്തെടുത്തു.

നാല് സെന്റീമീറ്റർ വലിപ്പമുണ്ടായിരുന്നു അട്ടയ്ക്ക് ! ഏലത്തോട്ടത്തിന് നടുവിലുള്ള അരുവിയിലെ ജലം ഉപയോഗിച്ച് മുഖം കഴുകിയപ്പോഴാകാം അട്ട മൂക്കിനുള്ളിൽ കയറിയത് എന്നാണ് ഡിബിൻ സംശയിക്കുന്നത്. മൂക്കിൽ ഒളിച്ചിരുന്നവനെ കണ്ട് ഞെട്ടിയെങ്കിലും ഭീകരനെ പുറത്തെടുക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഡിബിൻ.