
കോഴിക്കോട്: താമരശേരി രൂപതാ ബിഷപ്പിനും പള്ളി വികാരിക്കും കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റ് കാല്‍കോടിയോളം രൂപ പിഴചുമത്തി. 23,53,013 രൂപയാണ് ഇവർ പിഴയൊടുക്കേണ്ടത്.
കൂടരഞ്ഞി വില്ലേജിലെ പുഷ്‌പഗിരി ലിറ്റില്‍ ഫ്ലവർ ചർച്ചിന്റെ കീഴിലുള്ള സ്ഥലത്തെ ക്വാറിയിലെ ഖനനത്തിനാണ് നടപടി. ക്വാറിയിൽ 58,700.33 ഘനമീറ്റർ കരിങ്കല്ല് അധികമായി ഖനനം ചെയ്‌തതിനാണ് പിഴ ചുമത്തിയിരിയ്ക്കുന്നത്. 2002 മുതല്‍ 2010 വരെയാണ് അനധികൃത ഘനനം നടത്തിയത്.
കാത്തലിക് ലേമെന്‍ അസോസയേഷന്റെ പരാതിയിലാണ് നടപടി. ഖനമീറ്ററിന് 40 രൂപ നിരക്കിലാണ് പിഴ. ഏപ്രില്‍ 30 നുള്ളിൽ പിഴയൊടുക്കണം. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പിഴ ചുമത്തിയിരിയ്‌ക്കുന്നത്.