rahul-rahim

തിരുവനന്തപുരം: സ്‌റ്റുഡന്റ്സ് ‌ഫണ്ട് കൈമാറിയില്ലെന്ന് ആരോപിച്ച് കേരള സർവകലാശാല സ്‌റ്റുഡൻസ് സർവീസ് ഡയറക്‌ടർ ഡോ.വിജയലക്ഷ്‌മിയെ തടഞ്ഞുവച്ച കേസിൽ എ.എ റഹീം എം.പിയ്‌ക്കെതിരെ കോടതി അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സംഭവത്തിൽ റഹീമിനെതിരെ പരിഹാസ പോസ്‌റ്റുമായെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. ആമസോൺ കാട് കത്തിയതിനെതിരായ സമരത്തിൽ വല്ലതും പങ്കെടുത്തതിന്റെ വല്ലതുമാകും വാറന്റെന്ന് കരുതിയെന്നും എന്നാൽ എസ്‌എഫ്ഐ സമരത്തിന്റെ പേരിൽ ഡോ.വിജയലക്ഷ്‌മിയെ അന്യായമായി തടങ്കലിൽ വയ്‌ക്കുകയും മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്‌തു എന്ന പേരിലാണിത് എന്ന് രാഹുൽ ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറയുന്നു. പിണറായി രാജ ഭരിക്കുന്നതിനാൽ കേരളത്തിൽ റഹീമിന് ജനകീയ പ്രശ്‌നങ്ങളിൽ സമരം ചെയ്യാനുള‌ള ധൈര്യമില്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

'DYFI അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീമിന് അറസ്റ്റ് വാറണ്ട്'
ഈ വാർത്ത ന്യൂസ്‌ഫീഡിൽ കണ്ടപ്പോൾ പ്രത്യേകിച്ച് യാതൊരു കൗതുകവും തോന്നിയില്ല. കാരണം അദ്ദേഹം ഒരു യുവജന നേതാവാണ്. വല്ല ആമസോൺ കാട് കത്തിയതിനെതിരായ സമരത്തിൽ വല്ലതും പങ്കെടുത്തതിന്റെയാകും എന്നാണ് കരുതിയത്. എന്തായാലും കേരളത്തിൽ പിണറായി രാജ ഭരിക്കുന്നതിനാൽ ശ്രീ റഹീമിനു ഇവിടുത്തെ ജനകീയ പ്രശ്നങ്ങളിൽ സമരം ചെയ്യാനുള്ള ധൈര്യമില്ല, മാത്രമല്ല സർക്കാർ കൊള്ളരുതായ്മകൾ ന്യായികരിക്കുന്ന പ്രധാന തിലകമാണ് താനും അദ്ദേഹം. ന്യായീകരണം കജഇ കുറ്റകൃത്യമായി കാണാത്തിടത്തോളം അദ്ദേഹം സേഫാണ്! അല്ലെങ്കിൽ ഒരായിരം ജീവപര്യന്തം മിനുമം കിട്ടേണ്ടുന്ന ആളാണ്.


പറഞ്ഞ് വന്നത് അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് വന്നിരിക്കുന്നത് എസ്എഫ്‌ഐയുടെ സമരാഭാസത്തിന്റെ ഭാഗമായി കേരള സർവ്വകലാശാല സ്റ്റുഡന്റ്സ് സർവ്വീസ് മേധാവി പ്രൊഫസർ വിജയലക്ഷ്മിയെ അന്യായമായി തടങ്കലിൽ വെച്ച് ഭീഷണിപ്പെടുത്തുകയും, മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തു എന്നതിന്റെ പേരിലാണ്. ഇതാണ് സിപിഎമ്മിന്റെ സമരസംസ്‌കാരം. ഇവർ തന്നെയാണ് സ്വാതന്ത്ര്യത്തെപറ്റിയും, സമാധാനത്തെപ്പറ്റിയും, സ്ത്രീ സുരക്ഷയെ പറ്റിയും പറയുന്നത്...