rahul-gandhi

ന്യൂഡൽഹി: പെട്രോൾ വില വർദ്ധനവിനെതിരെയുള്ള പ്രതിഷേധത്തിന് ശേഷം വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ട്വിറ്ററിലൂടെ പ്രതിഷേധം രേഖപ്പെടുത്തി രാഹുൽ ഗാന്ധി. ഇത്തവണ തൊഴിലില്ലായ്മയ്‌ക്കെതിരെയാണ് പ്രതിഷേധം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ കമ്പനികൾ രാജ്യം വിട്ട് പോകുന്നു എന്ന കാര്യം ഓർമപ്പെടുത്തും വിധം ഒരു ചിത്രത്തിനൊപ്പമാണ് ട്വീറ്റ് ചെയ്ത് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

ബിസിനസുകാരെ രാജ്യത്ത് നിന്ന് തുരത്താൻ എളുപ്പമാണ് എന്ന് അദ്ദേഹം ട്വീറ്റിൽ പരിഹസിച്ചു. മാത്രമല്ല ഹേറ്റ് ഇൻ ഇന്ത്യയും മേക്ക് ഇൻ ഇന്ത്യയും ഒരുമിച്ച് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് ഏഴ് അന്താരാഷ്ട്ര ബ്രാൻഡുകൾ, ഒമ്പത് ഫാക്ടറികൾ, 649 ഡീലർഷിപ്പുകൾ, 84,000 തൊഴിലുകൾ എന്നിവയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. മാത്രമല്ല രാജ്യത്തെ കടുത്ത തൊഴിലില്ലായ്മ പ്രതിസന്ധിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

2017ൽ ഷെവർലെ, 2018 ൽ മാൻ ട്രക്ക്, 2019 ഫിയറ്റും, യുണൈറ്റഡ് മോട്ടോഴ്സും, 2020ൽ ഹാർലി ഡെവിഡ്സൺ, 2021ൽ ഫോഡ്, 2022ൽ ഡാറ്റ്സൺ എന്നീ വാഹന നിർമാതാക്കൾ രാജ്യം വിട്ടുവെന്നാണ് ട്വീറ്റിനൊപ്പമുള്ള ചിത്രത്തിൽ പറയുന്നത്.

The ease of driving business out of India.

❌ 7 Global Brands
❌ 9 Factories
❌ 649 Dealerships
❌ 84,000 Jobs

Modi ji, Hate-in-India and Make-in-India can’t coexist!

Time to focus on India's devastating unemployment crisis instead. pic.twitter.com/uXSOll4ndD

— Rahul Gandhi (@RahulGandhi) April 27, 2022