കരുനാഗപ്പള്ളി: നഗരഹൃദയം കഴിഞ്ഞ ഒരുവർഷമായി ഇരുട്ടിലാണ്. മിനി സിവിൽ സ്റ്റേഷനും പൊലീസ് സ്റ്റേഷനും മുൻവശത്തായി സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റായിരുന്നു നഗരത്തിൽ പ്രകാശം പരത്തിയിരുന്നത് .യു ടേൺ ഉൾപ്പെടെ നാലുഭാഗങ്ങളിലേയ്ക്ക് വാഹനങ്ങൾ കടന്നു പോകുന്ന ജംഗ്ഷനാണിവിടം. 4 സിഗ്‌നൽ ലൈറ്റുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇവയും മിക്കപ്പോഴും പ്രവർത്തനരഹിതമാണ്. ടൗണിലെ ഡിവൈഡറുകളിൽ സ്ഥാപിച്ചിരുന്ന വിളക്കുകളും കണ്ണടച്ചിട്ട് നാളെറെയായി. വെളിച്ചമില്ലാത്ത തിരക്കേറിയ ടൗണിൽ അപകടങ്ങൾ പതിവാണ്.നി രവധി പത്രംഏജന്റുമാർ പുലർച്ചെ പത്രക്കെട്ടുകൾ പൊട്ടിച്ച് വിതരണത്തിനായി തരം തിരിച്ചു കൊടുക്കുന്നത് ഇവിടെ വച്ചാണ്. വഴിവിളക്കുകളുടെ പ്രകാശത്തിലായിരുന്നു ഈ ജോലി നിർവഹിച്ചിരുന്നത്. മെഴുകുതിരിയോ ടോർച്ച് ലൈറ്റോ തെളിയിച്ചാണ് ഇപ്പോൾ ഈ ജോലി ചെയ്യുന്നത്.ഹൈമാസ്റ്റ് ലൈറ്റ് തെളിയിക്കണമെന്ന ആവശ്യം മാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും പല തവണ ഉയർന്നെങ്കിലും ബന്ധപ്പെട്ടവരാരും നടപടിയെടുക്കുന്നില്ല.