suresh-gopi

തൃശൂർ: ക്ഷേത്ര ശാന്തിക്കാർ സ്വകാര്യവ്യക്തികളിൽ നിന്ന് പണം സ്വീകരിക്കുന്നതിന് കൊച്ചിൻ ദേവസ്വം ബോർഡിന്റെ വിലക്ക്.

കുട്ടികൾക്ക് വിഷുക്കൈനീട്ടം നൽകാനെന്ന പേരിൽ സുരേഷ് ഗോപി എം.പി ക്ഷേത്രം മേൽശാന്തിമാർക്ക് പണം നൽകിയതിനെ തുടർന്നാണ് നടപടി. ചിലർ ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെ തുടർന്നാണ് നടപടിയെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ അറിയിച്ചു.

സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടത്തിനെതിരെ തൃശൂരിലെ സി.പി.എം, സി.പി.ഐ നേതാക്കൾ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ എട്ട് മുതലാണ് തൃശൂരിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ വിഷുക്കൈനീട്ടം പരിപാടി നടത്തിയത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്നു സുരേഷ് ഗോപി.

 കാൽതൊട്ട് വന്ദനത്തിന് വിമർശനം

കാറിലിരുന്ന് കൈനീട്ടം നൽകിയ സുരേഷ് ഗോപിയുടെ കാൽ തൊട്ട് വന്ദിക്കുന്ന സ്ത്രീകളുടെ വീഡിയോ സാമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ വിമർശനമുയർന്നു. സ്ത്രീകൾ വരിയായി വന്ന് കൈനീട്ടം വാങ്ങിയ ശേഷമാണ് കാൽ തൊട്ടു വന്ദിച്ചത്. വീഡിയോയ്ക്ക് അനുകൂലമായും നിരവധി പേർ രംഗത്തെത്തി.

 വിവാദമാക്കിയത് ഹിന്ദു വിരോധികൾ: ബി.ജെ.പി

സുരേഷ്‌ഗോപിയുടെ വിഷുക്കൈനീട്ടത്തെ രാഷ്ട്രീയവത്കരിച്ചതും വിവാദമാക്കിയതും ഹിന്ദു വിരോധികളാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ പറഞ്ഞു. ഹൈന്ദവ വിശ്വാസിയായ സുരേഷ്‌ഗോപിക്ക് ക്ഷേത്രത്തിൽ പോകാനും പൂജാരിക്ക് ദക്ഷിണനൽകാനും അവകാശമുണ്ട്. അതിൽ കൈകടത്താൻ ദേവസ്വം പ്രസിഡന്റിന് അധികാരമില്ലെന്നും കെ.കെ. അനീഷ്‌കുമാർ പറഞ്ഞു.

കൈനീട്ടത്തെ വിമർശിക്കുന്നത്
മാക്രിക്കൂട്ടങ്ങൾ: സുരേഷ് ഗോപി

 തിരുവനന്തപുരത്തും വിഷുക്കൈനീട്ടം നൽകി

തിരുവനന്തപുരം: വിഷുക്കൈനീട്ടത്തിനെതിരെ സംസാരിക്കുന്നവർ പൊട്ടക്കിണറ്റിലെ തവളകളാണെന്ന് സുരേഷ് ഗോപി എം.പി പറഞ്ഞു. കുഞ്ഞുങ്ങൾക്കുള്ള വിഷുക്കൈനീട്ടത്തിന്റെ നന്മ മനസിലാക്കാത്ത ചൊറിയൻ മാക്രികൂട്ടങ്ങളോട് ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ ബി.ജെ.പി ജനപ്രതിനിധികൾക്കും, കാര്യകർത്താക്കൾക്കും വിഷുക്കൈനീട്ടം നൽകുന്ന പരിപാടി തിരുവനന്തപുരം അനന്തപുരി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി.
കർഷക സമരത്തിൽ ഉത്തർപ്രദേശ് ബോർഡറിൽ കഞ്ഞിവയ്‌ക്കാൻ പൈനാപ്പിളുമായി പോയവർ കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ എന്ത് ഉത്തരം പറയുമെന്നും സുരേഷ് ഗോപി ചോദിച്ചു. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ പ്രൊഫ. വി.ടി. രമ, ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ്, ജനറൽ സെക്രട്ടറി വി.ജി. ഗിരികുമാർ, വൈസ് പ്രസിഡന്റ് സജി പാപ്പനംകോട്, മഞ്ചു പി.വി,ഷീജ മധു, ബിന്ദു വലിയശാല, ആശാനാഥ്, കരുമം രാജേഷ്, ഹരികൃഷ്‌ണൻ, സുരേഷ്, കോളയൂർ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്‌ഷൻ: തിരുവനന്തപുരം അനന്തപുരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബി.ജെ.പി കഴക്കൂട്ടം,വട്ടിയൂർക്കാവ്,നേമം,തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രവർത്തകരുടെ സംഗമത്തിൽ വിഷുക്കൈനീട്ടം നൽകുന്ന സുരേഷ് ഗോപി എം.പി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, വൈസ് പ്രകസിഡന്റ് പാപ്പനംകോട് സജി തുടങ്ങിയവർ സമീപം