വെള്ളറട: ഏറ്രവും കൂടുതൽ ക്രിമിനൽകേസുകൾ രജിസ്റ്റർ ചെയ്യുന്നത് മലയോരമേഖലയിലെ പൊലീസ് സ്റ്രേഷനുകളിലാണ്. എന്നാൽ ഇവിടെ പിടിക്കപ്പെടുന്ന പ്രതികളെ ഹാജരാക്കാൻ ഇവിടെ ഒരു കോടതിയില്ല. ഇവരെ ഹാജരാക്കുന്നത് കിലോമീറ്ററുകൾക്കപ്പുറമുള്ള നെയ്യാറ്റിൻകര കോടതിയിലാണ്.
വെള്ളറട, ആര്യങ്കോട് പൊലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യാത്ത ദിവസങ്ങളില്ല. ഏറ്റവും കൂടുതൽ കേസുകളുള്ള പ്രദേശമെന്ന നിലയിൽ വെള്ളറട ആസ്ഥാനമാക്കി നിയമവകുപ്പ് ഇടപെട്ട് വെള്ളറടയിൽ ക്രിമിനൽ കോടതിയുടെയും സിവിൽ കോടതിയുടെയും ഒരുബെഞ്ച് അനുവദിക്കണമെന്ന് ആവശ്യപെട്ട് നിയമവകുപ്പിന് പ്രദേശിക ഭരണാധികാരികൾ നിവേദനങ്ങൾ നൽകിയിട്ടുതന്നെ വർഷങ്ങൾ പലതുകഴിഞ്ഞു. അടിയന്തരമായി നിയമവകുപ്പ് ഇടപെട്ട് നടപടിസ്വീകരിച്ചാൽ ഇവിടുത്തെ പലകേസുകൾക്കുമുണ്ടാകുന്ന കാലതാമസത്തിന് അറുതിവരും.
പലഭാഗത്തുനിന്നുള്ള കേസുകൾ നെയ്യാറ്റിൻകര കോടതിയിൽ മാത്രം എത്തുന്നതിനാൽ പല കേസുകളും തീർപ്പാകാനും വിധിവരാനും കാലതാമസമെടുക്കും. കേസുകൾകെട്ടിക്കിടക്കുന്നത് കാരണം യഥാസമയം വിധിപോലും വരാത്ത അവസ്ഥയാണ്. കേസുകൾ നിണ്ടുപേകുന്നതു കാരണം വൻ തുകകളാണ് കക്ഷികൾ നടത്തിപ്പിനുവേണ്ടി ചിലവഴിക്കേണ്ടിവരുന്നത്. കാലതാമസം ഒഴിവാകുന്നതോടുകൂടി കേസ് നടത്തിപ്പിനുള്ള ചിലവും ഒരു പരിധിവരെ കേസിൽപ്പെടുന്നവർക്ക് കുറഞ്ഞുകിട്ടും.
ആദിവാസി മേഖല ഉൾപ്പെടെയുള്ള പ്രദേശങ്ങളും കുന്നത്തുകാൽ, ആര്യങ്കോട്, ഒറ്റശേഖരമംഗലം, അമ്പൂരി, പഞ്ചായത്തുകൾക്ക് ഏറെ ഗുണകരമാകും