df

കൊച്ചി: ട്വന്റി 20യും ആം ആദ്മിയും തൃക്കാക്കരയിൽനിന്ന് പിന്മാറിയതോടെ കണക്കുകൾ മാറ്റിയും മറിച്ചും കൂട്ടിയും കിഴിച്ചും മൂന്നുമുന്നണികളും. നേതാക്കൾക്ക് ചങ്കിടിപ്പും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്വന്റി20യുടെ സ്ഥാനാർത്ഥി ഡോ.ടെറി തോമസ് നേടിയ 13,897 വോട്ടുകൾ എങ്ങിനെ വിഭജിക്കപ്പെടുമെന്ന ചിന്തയിലാണ് തിരഞ്ഞെടുപ്പ് കമ്മിറ്റിക്കാർ. അപ്രതീക്ഷിതമായാണ് അന്ന് ഡോ.ടെറി ഇത്രയും വോട്ടുപിടിച്ചത്. ട്വന്റി20യും ആം ആദ്മിയും സഖ്യമായി സ്ഥാനാർത്ഥിയെ നിറുത്തുമെന്ന സൂചനകൾ വന്നപ്പോഴും ഇത്രയും ആശങ്ക ഉണ്ടായിരുന്നില്ല. കഴിഞ്ഞ തവണ പി.ടിയുടെ ഭൂരിപക്ഷം 14,329 വോട്ടായിരുന്നു.

തൃക്കാക്കരയിൽ വിദ്യാസമ്പന്നരായ നല്ലൊരു ശതമാനം വോട്ടർമാരുണ്ട്. അവരുടെ വോട്ടുകളിൽ നല്ലൊരു ശതമാനം ട്വന്റി20ക്ക് ലഭിച്ചിട്ടുണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടലുകൾ. ആ വോട്ടുകൾ അറിയപ്പെടുന്ന ഡോക്ടറായ ജോ ജോസഫിന് ലഭിക്കുമെന്ന പ്രതീക്ഷ എൽ.ഡി.എഫ് ക്യാമ്പിലുണ്ട്. എന്നാൽ പി.ടിയുടെ വ്യക്തിപ്രഭാവവും ഉമയുടെ സാന്നിദ്ധ്യവും തങ്ങളിലേക്ക് വോട്ടർമാരെ നയിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.

2021ലെ വോട്ടിംഗ് നില

 പി.ടി തോമസ് (കോൺ) : 59,839

 ഡോ.ജെ.ജേക്കബ് (എൽ.ഡി.എഫ്) : 45,510

 എസ്.സജി (ബി.ജെ.പി) : 15,483

 ഡോ.ടെറി തോമസ് (ട്വന്റി20): 13,897

 ഭൂരിപക്ഷം : 14,329