കൊച്ചി: ഗോശ്രീ രണ്ടാംപാലത്തിൽ നിന്ന് കഴിഞ്ഞദിവസം കായലിൽ ചാടിയ യുവാവിനെ കണ്ടെത്താനായില്ല. പൊലീസിന്റെയും ഫയ‌‌ർഫോഴ്സിന്റെയും നേതൃത്വത്തിലായിരുന്നു തെരച്ചിൽ. തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിന് സമീപം ഇടംപാടം വിനീതാണ് (31) വ്യാഴാഴ്ച കായലിലേക്ക് ചാടിയത്.

പാലത്തിന് സമീപം സ്‌കൂട്ടറിലെത്തിയ വിനീത് ബന്ധുവിനും സുഹൃത്തിനും ഫോൺ ചെയ്തതിനെത്തുടർന്ന് അവർ പിന്തുടർന്ന് എത്തിയിരുന്നു. എന്നാൽ,​ വിനീത് പെട്ടെന്ന് കായലിലേക്ക് ചാടുകയായിരുന്നു. കൊച്ചി കായലിൽ നേവൽബേസിന്റെ സൗത്ത് ഗേറ്റിന്റെ ഭാഗത്തായി ഒരു മൃതദേഹം ഒഴുകിപ്പോകുന്നുവെന്ന വിവരത്തെ തുടർന്ന് ഹാർബർ പൊലീസ് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. കോസ്റ്റൽ പൊലീസും തെരച്ചിൽ നടത്തിയെങ്കിലും ഫലംകണ്ടില്ല.