jayasankar
വളഞ്ഞമ്പലത്ത് വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ നടത്തിയ ഏകദിന സത്യാഗ്രഹം അഡ്വ. എ. ജയശങ്കർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: പാലക്കാട് പോക്‌സോ കോടതി പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്ന് കണ്ടെത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ എം.ജെ. സോജന്റെ വിചാരണക്ക് സർക്കാർ അനുമതിക്കായുള്ള പോരാട്ടം ദീർഘകാലത്തേക്കുള്ളതായിരിക്കുമെന്ന് അഡ്വ. ജയശങ്കർ പറഞ്ഞു. എറണാകുളം വളഞ്ഞമ്പലത്ത് വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ നടത്തിയ ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യാഗ്രഹ സമ്മേളനത്തിൽ നീതിസമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സി.ആർ. നീലകണ്ഠൻ ആമുഖ പ്രഭാഷണം നടത്തി.

ഗ്ലേവിയസ് ടി. അലക്‌സാണ്ടർ, അശോക് (സ്വരാജ് ഇന്ത്യ), അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി മധുവിന്റെ സഹോദരി സരസു, കൃഷ്ണൻ മലമ്പുഴ (ഐ.എൽ.പി), അഡ്വ. ആർ.പി. ശ്രീനിവാസൻ (സിറ്റിസൺ ഫോറം), പ്രൊഫ. സൂസൺ, മീന ചന്ദ്രൻ (സ്വരാജ് ഇന്ത്യ വനിതാവിഭാഗം), രമേഷ് നന്മണ്ട (ഐ.എൽ.പി), വിജയൻ അമ്പലക്കാട് (എസ് സി എസ്.ടി ഫെഡറേഷൻ), വിജയൻ അമ്പലക്കാട്, സിന്ധു പത്തനാപുരം (ഡി.എച്ച്.ആർ.എം), കെ. വാസുദേവൻ, അസൂറ (വിമൺ ജസ്റ്റിസ്), പിരായിരി സെയ്ദ് മുഹമ്മദ്, ഒ.കെ. സുധാകരൻ (ഐ.ഡി.എഫ്), പി.വി. നടേശൻ (ഓൾ ഇന്ത്യാ എസ്.സി/ എസ്.ടി കോൺഫെഡറേഷൻ), പി.എച്ച്. കബീർ (ഹ്യൂമൻ റൈറ്റ്‌സ്), എ.എം. ഷിബു, ലത മേനോൻ (ഭാരതീയ നാഷണൽ ജനതാദൾ), കൺവീനർ വി.എം. മാർസൻ തുടങ്ങിയവർ പ്രസംഗിച്ചു.