വൈപ്പിൻ: മാലിപ്പുറം പാലത്തിൽ മാലിന്യം വലിച്ചെറിയുന്നത് യാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മാലിപ്പുറം ഐ.ഐ.വി യു.പി. സ്‌കൂൾ, ആയുർവേദ ഡിസ്‌പെൻസറി, കുടുംബശ്രീ ഓഫീസ് എന്നിവിടങ്ങളിലേക്ക് കുട്ടികൾ അടക്കം പോകുന്നത് ദുർഗന്ധം സഹിച്ചാണ്.  തെരുവുനായ്ക്കളുടെ ശല്യം മൂലം വാഹനാപകടങ്ങളും ഇവിടെ പതിവാണ്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി പാലത്തിന്റെ ഇരുവശത്തും വല കെട്ടി മാലിന്യം ഇടുന്നത് തടഞ്ഞിരുന്നു. അതിപ്പോൾ കാട് കയറിയ നിലയിലാണ്. പാലം മാലിന്യമുക്തമാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. പാലത്തിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാനോ പിഴയടപ്പിക്കാനോ അധികൃതർ തയ്യാറാകുന്നില്ല.ഇവിടെ സ്ഥാപിച്ചിട്ടുള്ള കാമറയും പ്രവർത്തനരഹിതമാണ്.
പ്രശ്നത്തിൽ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി സജി ആവശ്യപ്പെട്ടു.