ഇടുക്കി: ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ട്രാൻസ് ജെന്ററുകളുടെയും പ്രശ്‌നങ്ങൾ മനസിലാക്കി പരിഹാരം കണ്ടെത്താൻ നിയമസഭാ സമിതി മൂന്നാറിൽ സിറ്റംങ്ങ് നടത്തി. അദ്ധ്യക്ഷ യു. പ്രതിഭയുടെ നേതൃത്വത്തിലായിരുന്നു സിറ്റിംങ്ങ്. ആറു പരാതികൾ ലഭിച്ചതിൽ രണ്ട് പരാതികൾ തീർപ്പാക്കി. 2015 മുതൽ സമിതിക്ക് ലഭിച്ച പരാതികളിൽ ജനറൽ സ്വഭാവമുള്ള ആറ് പരാതികളാണ് നിയമസഭാ സമിതി പരിഗണിച്ചത്.. മൂന്നാറിൽ നിലനിൽക്കുന്ന പട്ടയ പ്രശ്‌നങ്ങളും കുടിവെള്ളവുമായി ബന്ധപ്പെട്ട വിയങ്ങളാണ് സമിതിയിൽ കൂടുതലായി എത്തിയത്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടും. പരാതികൾ അപ്പോൾതന്നെ പരിഹരിക്കാൻ കഴിയണമെന്ന് അദ്ധ്യക്ഷ യു പ്രതിഭ പറഞ്ഞു. സമിതി അംഗങ്ങളായ സജീവ് ജോസഫ്, ഒ.എസ് അംബിക, ശാന്തകുമാരി കെ, സി.കെ ആശ, കാനത്തിൽ ജമീല എന്നിവരും അഡീഷനൽ സെക്രട്ടറി അബ്ദുൾ നാസറും സിറ്റിംങ്ങ് പങ്കെടുത്തു.