വൈക്കം: അന്നദാനപ്രഭുവായ വൈക്കത്തപ്പന് 400കിലോ പച്ചക്കറി സമർപ്പിച്ച് ചേർത്തലയിലെ ജൈവ കർഷകർ. പൂർണമായും ജൈവ രീതിയിൽ കൃഷി ചെയ്തു വിളവെടുത്ത മത്തങ്ങാ, കുമ്പളങ്ങ എന്നിവ വൈക്കത്തപ്പന് ഇന്നലെ കൊടിമരചുവട്ടിൽ സമർപ്പിച്ചത്.തിരുവിഴ മഹാദേവ ദേവസ്വത്തിന്റെ പതിനഞ്ച് എക്കർ സ്ഥലത്തു നടന്നു വരുന്ന തിരുവിഴ ഫാം ടൂറിസം കേന്ദ്രത്തിൽ നിന്നും വിളവെടുത്ത പച്ചക്കറികളാണ് സമർപ്പിച്ചത്. കോയമ്പത്തൂർ അമൃത യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. പീയുഷിന്റെ മുത്തശ്ശി ദേവകിയുടെ ഓർമ്മയ്ക്കയാണ് അദ്ദേഹത്തിന്റെ സഹകരണത്തോടെ പച്ചക്കറികൾ സമർപ്പിച്ചത്.ചേർത്തല കരപ്പുറത്തെ ജൈവ കർഷകരായ ജ്യോതിസ്, അനിലാൽ, അഭിലാഷ് എന്നിവർ ചേർന്ന് പച്ചക്കറികൾ വൈക്കം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എം.ജി മധുവിനു കൈമാറി.പത്ത് പേര് ഉൾപ്പെടുന്ന തിരുവിഴേശ്വരൻ ജെ എൽ ജി ഗ്രൂപ്പാണ് തിരുവിഴ ഫാം ടൂറിസം എപേരിൽ കൃഷിയെ മുൻനിർത്തി ഉത്തരവാദിത്ത ടൂറിസം സംഘടിപ്പിച്ചു വരുന്നത്.