ഏഴാച്ചേരി: ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ അത്യപൂർവമായ ഇരട്ടമഹാലക്ഷാർച്ചന 21, 22 തീയതികളിൽ നടക്കും.

ഇരട്ടമഹാലക്ഷാർച്ചനയുടെ സന്ദേശവുമായുള്ള വിളംബരയാത്ര 20ന് രാവിലെ 7.30ന് ഇടപ്പാടി ശ്രീആനന്ദഷണ്മുഖ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. മേൽശാന്തി വൈക്കം സനീഷ് ശാന്തി ദീപം തെളിയിക്കും. തുടർന്ന് പ്രമുഖക്ഷേത്രങ്ങളിലൂടെ ഇരട്ട മഹാലക്ഷാർച്ചന വിളംബരസന്ദേശ യാത്രയെത്തും. വൈകിട്ട് കാവിൻപുറം ക്ഷേത്രത്തിൽ സന്ദേശയാത്ര സമാപിക്കും. സൂര്യകാലടിമന നേതൃസ്ഥാനീയൻ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് കാവിൻപുറം ക്ഷേത്രത്തിൽ ഇരട്ടമഹാലക്ഷാർച്ചന ആരംഭിക്കുന്നത്. ഭക്തർക്ക് ലക്ഷാർച്ചനയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയുന്നു എന്ന സവിശേഷതയുമുണ്ട്. 21ന് പുലർച്ചെ 5.30ന് അഭിഷേകം, 6ന് സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമം, 7.30ന് കലശപൂജ, 8ന് കലശം, ഇരട്ടമഹാലക്ഷാർച്ചന മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കൽ, 8.30ന് ഇരട്ടമഹാലക്ഷാർച്ചന ആരംഭം. ആദ്യദിവസം ലളിതാസഹസ്രനാമാർച്ചനയും രണ്ടാം ദിവസം ശിവസഹസ്രനാമാർച്ചനയുമാണ് ലക്ഷംവീതം ഉരുക്കഴിക്കുന്നത്. 1ന് അർച്ചന ഭക്ഷണ വിതരണം, 3ന് ലക്ഷാർച്ചന പുനരാരംഭം, 6.30ന് ലക്ഷാർച്ചന സമാപനം, 7ന് മന്ത്രസിദ്ധിവരുത്തിയ കലശം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കൽ, 7.15 ന് ദർശനപ്രധാനമായ കലശാഭിഷേകം, 7.30ന് ലക്ഷാർച്ചന പ്രസാദ വിതരണം. 22 നും ഇതേ പരിപാടികൾ തുടരും.

ക്ഷേത്രത്തിൽ നടക്കുന്ന വിശേഷാൽ പൂജകൾക്ക് തന്ത്രി നരമംഗലം ചെറിയ നീലകണ്ഠൻ നമ്പൂതിരി, മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകും. ലക്ഷാർച്ചനയിൽ നേരിട്ട് പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തർ അവരവരുടെ വീടുകളിൽ നിന്നുള്ള പൂക്കളും ഒരു പ്ലേറ്റും കൊണ്ടുവരണം. വ്രതശുദ്ധിയോടെ എത്തുന്ന ആർക്കും ഇരട്ടമഹാലക്ഷാർച്ചനയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9745260444.