honour

ഹൈദരാബാദ്: മുസ്ലീം യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദു യുവാവിനെ യുവതിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി.കാർഷോറൂം ജീവനക്കാരനായ ബി. നാഗരാജുവാണ് കൊലപ്പെട്ടത്. നടുറോഡിൽ നിരവധിപേരുടെ കൺമുന്നിൽ വച്ചാണ് യുവതിയുടെ ബന്ധുക്കൾ നാഗരാജുവിനെ ഇരുമ്പുവടികൊണ്ട് തലതകർത്ത് കൊന്നത്. ഭർത്താവിനെ രക്ഷിക്കാൻ യുവതി ആവുന്നത്ര ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. ഭർത്താവിനെ ഒന്നുംചെയ്യരുതെന്ന് കരഞ്ഞ് കാലുപിടിച്ചിട്ടും യുവതിയുടെ സഹോദരങ്ങൾ ഉൾപ്പടെയുള്ള അക്രമികളുടെ മനസലിഞ്ഞില്ല. അടിയേറ്റ് അവസാന ശ്വാസത്തിനുവേണ്ടി പിടയുന്ന നാഗരാജുവിന്റെയും ഭർത്താവിനെ രക്ഷിക്കാൻ അക്രമികളോട് മല്ലിടുന്ന യുവതിയുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

honour

തങ്ങളുടെ എതിർപ്പവഗണിച്ച് വിവാഹം കഴിച്ചതിനെത്തുടർന്ന് യുവതിയുടെ കുടുംബം നടത്തിയ ദുരഭിമാന കൊലയായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്. ഇരുപത്തഞ്ചുകാരനായ നാഗരാജുവും സെയ്ദ് ആശ്രിൻ സുൽത്താനയും ചെറുപ്പം മുതൽ പരിചയമുള്ളവരാണ്. പ്രണയത്തിലായിരുന്ന ഇവർ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് മൂന്നു മാസം മുമ്പായിരുന്നു ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചത്. തുടർന്ന് സുൽത്താനയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതോടെ ഇരുവും പൊലീസിൽ പരാതി നൽകി. എന്നിട്ടും ഭീഷണി തുടർന്നു. കഴിഞ്ഞദിവസം രാത്രിയോടെ നാഗരാജുവും സുൽത്താനയും ബൈക്കിൽ പോകവേ അക്രമികൾ വഴിയിൽ ത‌ടഞ്ഞുനിറുത്തി ഇരുവരെയും ആക്രമിക്കുകയായിരുന്നു. സ്ഥലത്ത് നിരവധി പേരുണ്ടായിരുന്നെങ്കിലും അക്രമികളെ തടയാൻ ആരും തയ്യാറായില്ല. 'സഹോദരങ്ങൾ ഉൾപ്പെടെ അഞ്ച് പേരാണ് ആക്രമണം നടത്തിയത്. നടുറോഡിൽ എന്റെ ഭർത്താവിനെ അവർ കൊന്നു. സ്ഥലത്തുണ്ടായിരുന്നു എല്ലാവരോടും കേണപേക്ഷിച്ചെങ്കിലും ആരും സഹായിച്ചില്ല. അദ്ദേഹത്തെ അവർ കൊന്നത് എന്റെ കൺമുന്നിൽ വച്ചായിരുന്നു. അദ്ദേഹത്തെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിൽ ദേഹത്തേക്കു ഞാൻ വീണുകിടന്നു. എന്നാൽ എന്നെ തള്ളിമാറ്റി. ഇരുമ്പ് വടികൾ കൊണ്ട് അടിച്ച് തല തകർത്തു’- കരച്ചിലോടെ സുൽത്താന പറയുന്നു.

Love has no religion?

A Hindu man named Billapuram Nagaraju was lynchèd to dèath in Hyderabad for marrying a Muslîm woman Syed Ashrin Sultana.

Accused from woman’s family has been arrested!

Apparently, man belonged to Dalit community.

pic.twitter.com/MyEJGMX3Yp

— Shashank Shekhar Jha (@shashank_ssj) May 5, 2022

നാഗാരാജുവിന്റെ മരണം ഉറപ്പാക്കിയശേഷം അക്രമികൾ സുൽത്താനയെ ആക്രമിക്കാൻ പാഞ്ഞടുത്തു. അരുംകൊല കണ്ടിട്ടും അനങ്ങാതിരുന്ന നാട്ടുകാർ പൊടുന്നനെ ഇടപെട്ടു. ഹെൽമറ്റും മറ്റുമായി നാട്ടുകാർ പിന്നാലെ കൂടിതതോടെ അക്രമികൾ സ്ഥലം വിട്ടു. ഇവരുടെ വ്യക്തമായ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എല്ലാവരും ഉടൻ പിടിയിലാവുമെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്നശേഷം ഏറെ വൈകിയാണ് പൊലീസ് സ്ഥലതെത്തിയെന്നും ആരോപണമുണ്ട്.