rahul-gandhi

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേപ്പാളിലെ കഠ്മണ്ഡുവിൽ നൈറ്റ് ക്ലബ് സന്ദർശിച്ച സംഭവത്തിൽ പുതിയ വിവാദമുയർത്തി ബിജെപി. തെലങ്കാന സന്ദർശനത്തിനിടെ കർഷകരെ അഭിസംബോധന ചെയ്യുമ്പോൾ താൻ എന്താണ് സംസാരിക്കേണ്ടതെന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളോട് ചോദിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. വിദേശയാത്രകൾക്കും നിശാക്ലബ് സന്ദർശിക്കുന്നതിനുമിടയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ ഇങ്ങനെയിരിക്കുമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

Yesterday, Rahul Gandhi before his rally in Telangana, supposedly in solidarity with farmers, asks what is the theme, क्या बोलना है! 🤦‍♂️

This is what happens when you do politics in between personal foreign trips and nightclubbing…

Such exaggerated sense of entitlement. pic.twitter.com/NdRBDlGNK3

— Amit Malviya (@amitmalviya) May 7, 2022

തെലങ്കാനയിലെ കർഷകരെ അഭിസംബോധന ചെയ്യുന്നതിന് മുമ്പ് കോൺഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് താൻ എന്താണ് സംസാരിക്കേണ്ടതെന്ന് രാഹുൽ ഗാന്ധി ചോദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും ബിജെപി ഐടി സെൽ ചുമതല വഹിക്കുന്ന അമിത് മാളവ്യ പുറത്തുവിട്ടിരുന്നു. ഇന്നത്തെ പ്രധാന വിഷയം എന്താണെന്നും, താൻ എന്താണ് പറയേണ്ടതെന്നും രാഹുൽ ഗാന്ധി നേതാക്കളോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം. രണ്ട് ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ചയാണ് രാഹുൽ ഗാന്ധി തെലങ്കാനയിലെത്തിയത്. കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് വാറങ്കലിൽ നടക്കുന്ന പൊതുയോഗത്തിൽ സംസാരിക്കാനെത്തിയതായിരുന്നു രാഹുൽ. അമിത് മാളവ്യയുടെ ട്വീറ്റിന് പിന്നാലെ രാഹുലിനെതിരെ വിമർശനവുമായി മറ്റ് ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു.