thrissur-pooram

തൃശൂർ: താളമേളങ്ങളുടെ സംഗമഭൂമിയായി പൂരനഗരി. ലോകപ്രശസ്തമായ മഠത്തിൽ വരവ് പഞ്ചവാദ്യം പുരോഗമിക്കുകയാണ്. കോങ്ങാട് മധുവിന്റെ പ്രാമാണികത്വത്തിലാണ് തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യം. ഘടകപൂരങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്.


കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പഴയ പ്രൗഢി വീണ്ടെടുത്ത പൂരനഗരിയിലേക്ക് പതിനായിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

pooram

രണ്ടരയോടെ പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറും. കുട്ടൻ മാരാരുടെ നേതൃത്വത്തിലാണ് ഇലഞ്ഞിത്തറ മേളം. വൈകിട്ട് അഞ്ചരയോടെയാണ് ജനലക്ഷങ്ങൾ സാക്ഷിയാകുന്ന ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും.

രാത്രി ഏഴിന് കുടമാറ്റം കഴിഞ്ഞ് ഭഗവതിമാർ മടങ്ങും. നാളെ പുലർച്ചെ മൂന്ന് മണി മുതൽ അഞ്ച് വരെയാണ് വെടിക്കെട്ട്. നാളെ രാവിലെ ഒൻപതിന് ശ്രീമൂലസ്ഥാനത്ത് പൂരം വിടചൊല്ലിപ്പിരിയും.