യഷ് നായകനായ കെ ജി എഫ് 2 കഴിഞ്ഞ മാസമാണ് തീയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ മലയാളം ഡബ്ബിംഗിന് പിന്നിൽ പ്രവർത്തിച്ചത് സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണനാണ്. തന്റെ വിശേഷങ്ങൾ കൗമുദി ടിവിയോട് പങ്കുവച്ചിരിക്കുകയാണ് അദ്ദേഹമിപ്പോൾ.

shankar-ramakrishnan

'പൃഥ്വിരാജ് വിളിച്ചുപറഞ്ഞപ്പോൾ വളരെ സന്തോഷപൂർവം ഏറ്റെടുത്തു. എനിക്ക് കിട്ടിയ അവസരമായിരുന്നു കെ ജി എഫ്. കൊവിഡ് സാഹചര്യത്തിൽ കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് കുറേയേറെ ആളുകളുമായി പോയി. ആ വലിയ സിനിമയുടെ ഭാഗമായി.

നാളിതുവരെയുള്ള അന്യഭാഷാ സിനിമകൾക്ക് ലഭിക്കാത്ത സ്വാതന്ത്ര്യം ലഭിച്ചു. ഇതുവരെ ഈ മേഖലയിൽ പ്രവർത്തിച്ചവരൊന്നും കഴിവുകെട്ടവരല്ല. പക്ഷേ അവർക്ക് സമയം കിട്ടിയില്ല. മൊഴിമാറ്റ ചിത്രങ്ങൾ ചെയ്യുമ്പോൾ 48 മണിക്കൂർ,72 മണിക്കൂർ ഡെഡ്‌ലൈനിനുള്ളിൽ നിന്ന് ചെയ്യണം ഇതിപ്പോൾ അങ്ങനെയല്ല. കൊവിഡ് ഉള്ളതുകൊണ്ട് റിലീസ് ഡേറ്റ് മാറിക്കൊണ്ടിരുന്നു. അത്രയും സമയം ഇതിനുപിന്നിൽ പ്രവർത്തിക്കാൻ പറ്റി.'-അദ്ദേഹം പറഞ്ഞു. അന്യഭാഷാ ചിത്രങ്ങളെ മലയാളികൾ ബഹുമാനിച്ചുതുടങ്ങിയതിന്റെ ഉദാഹരമാണ് കെ ജി എഫ് 2 എന്നും അദ്ദേഹം വ്യക്തമാക്കി.