
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവുമധികം കാറുകളുള്ള വീടുകളിൽ കേരളം രണ്ടാമതെന്ന് സർവേ റിപ്പോർട്ടുകൾ. ഗോവയാണ് ഒന്നാമത്. അഞ്ചാമത് ദേശീയ ഫാമിലി ഹെല്‍ത്ത് സർവേയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇന്ത്യയിൽ ഏഴര ശതമാനം വീടുകളിലാണ് കാറുകളുള്ളത്. ഗോവയിൽ 45.2 ശതമാനം വീടുകളിലും കാര്‍ ഉണ്ടെന്ന് സർവെയിൽ കണ്ടെത്തി. കേരളത്തിലെ 24.2 ശതമാനം വീടുകളിലും കാറുകളുണ്ട്. ജമ്മു കാശ്‌മീരും, ഹിമാചലും പഞ്ചാബുമാണ് കേരളത്തിന് തൊട്ട് പിന്നിൽ.

തമിഴ്‌നാട്ടിൽ 6.5 ശതമാനം വീടുകളിലാണ് കാറുകളുള്ളത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 2.8 ശതമാനം വീടുകളിൽ മാത്രം കാറുകളുള്ള ആന്ധ്ര പ്രദേശ് ആണ് ഏറ്റവും പിന്നിൽ.
കാറുകളുള്ള വീടുകൾ ഏറ്റവും കുറവ് ബീഹാറിലാണ്. രണ്ടു ശതമാനം വീടുകളില്‍ മാത്രമാണ് സംസ്ഥാനത്ത് കാറുകളുള്ളത്. കാറുകളുടെ എണ്ണത്തില്‍ 2018 ല്‍ ദേശീയ ശരാശരി ആറ് ശതമാനമായിരുന്നു.