aa-rahim-arya-rajendran

കൊച്ചി: തൃക്കാക്കര പിടിക്കാനും പിടിച്ചുനിറുത്താനും മറ്റ് ജില്ലകളിൽ നിന്നുള്ള യുവജന - വിദ്യാർത്ഥി സ്‌ക്വാഡുകൾ തീവ്രപ്രാരണത്തിൽ. തുടക്കം മുതൽ യുവജനങ്ങളുടെ സാന്നിദ്ധ്യമുണ്ടെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ മുഴുവൻ ജില്ലകളിൽ നിന്നുള്ള പ്രവർത്തകരെയും നേതാക്കളെയും എത്തിക്കാനാണ് മുന്നണികളുടെ നീക്കം. 164 ബൂത്തുകളിലും യുവനേതാക്കൾ നിറഞ്ഞുനിൽക്കും.

എണ്ണയിട്ട യന്ത്രം പോലെ ഇടതുപട
യുവജന- വിദ്യാർത്ഥി നേതാക്കളുടെ നീണ്ടനിര എൽ.ഡി.വൈ.എഫ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ റഹിം എം.പി ദിവസങ്ങളായി മണ്ഡലത്തിലുണ്ട്. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, പ്രസിഡന്റ് വി. വസീഫ്, തിരുവനന്തപുരം മേയർ എസ്. ആര്യാ രാജേന്ദ്രൻ, നേതാക്കളായ ഡോ. ഷിജുഖാൻ, എം. ഷാജിർ, ആർ. ശ്യാമ, അരുൺ ബാബു തുടങ്ങി 30ഓളം ഡി.വൈ.എഫ്.ഐ നേതാക്കൾ മണ്ഡലത്തിലുണ്ട്. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, സെക്രട്ടറി ടി.ടി. ജിസ്‌മോൻ എന്നിവരുൾപ്പെടുന്ന 20ലേറെ എ.ഐ.വൈ.എഫ് നേതാക്കളുമുണ്ട്. ജില്ലാ കമ്മിറ്റികൾ വഴിയാണ് ഏകോപനം. ഏരിയ- മണ്ഡലം തലങ്ങളിൽ നിന്ന് ലോക്കൽ കമ്മിറ്റി വഴി ബൂത്തുകളിലേക്ക് പ്രവർത്തകരെ വിന്യസിക്കും. ഒരു ബൂത്തിൽ 30 പേരെങ്കിലുമുണ്ടാകും.

യു.ഡി.വൈ.എഫിന് നേതാക്കളുടെ നീണ്ടനിര
ഇടതുപക്ഷത്തിന് സമാനമായി വിദ്യാർത്ഥി - യുവജന നേതാക്കളുടെ സംഘം യു.ഡി.എഫിനായും രംഗത്തുണ്ട്. ബൈക്ക് റാലികളുൾപ്പെടെ സംഘടിപ്പിച്ചു. വരും ദിവസങ്ങളിൽ വിദ്യാർത്ഥി- യുവജന റാലികളും സംഘടിപ്പിക്കും. യൂത്ത് കോൺഗ്രസ് നേതാക്കളും എം.എൽ.എമാരുമായ ഷാഫി പറമ്പിൽ, റോജി എം. ജോൺ തുടങ്ങിയവർക്കും കെ.എസ്. ശബരീനാഥൻ, രാഹുൽ മാങ്കൂട്ടത്തിൽ, വി.ടി. ബൽറാം, റിജിൽ മാക്കുറ്റി, ബി.ആർ.എം ഷഫീർ എന്നിവർക്കുമാണ് യുവ പ്രചാരണത്തിന്റെ ചുക്കാൻ. ജില്ലാ, മണ്ഡലം, ബൂത്ത് തലങ്ങളിലാണ് പ്രചാരണം. ഒരു ബൂത്തിൽ അഞ്ചുപേരുടെ നാല് യുവജന സ്‌ക്വാഡുണ്ട്. വരും ദിവസങ്ങളിൽ സ്ക്വാഡ് വർദ്ധിപ്പിക്കും.

ഭവന സന്ദർശനവുമായി യുവമോർച്ച
യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണയാണ് എൻ.ഡി.എയുടെ യുവജന പ്രചാരണത്തതിന് ചുക്കാൻ. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ദിനിൽ ദിനേശ്, കെ. ഗണേഷ്, മനു പ്രസാദ്, വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ് തുടങ്ങിയ നേതാക്കളാണ് ഏകോപനം. ബൂത്തൊന്നിന് 20 പ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്. ഭവന സന്ദർശനത്തിന്റെ ആദ്യ ഘട്ടം പൂർത്തീകരിച്ചു. അടുത്ത റൗണ്ടോടുകൂടി മണ്ഡലത്തിലെ മുഴുവൻ വീടുകളിലും പ്രചാരണം പൂർത്തിയാക്കും.

'വരുംദിവസങ്ങളിൽ എല്ലാ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥി- യുവജന നേതാക്കളും മണ്ഡലത്തിലെത്തും'.
വി.കെ. സനോജ്,
സംസ്ഥാന സെക്രട്ടറി,
ഡി.വൈ.എഫ്.ഐ

'ശക്തമായ പ്രചാരണമാണ് നടക്കുന്നത്. 30 വരെ യുവനേതാക്കൾ മണ്ഡലത്തിലുണ്ടാകും'.
കെ.എസ്. ശബരീനാഥൻ എം.എൽ.എ,
സംസ്ഥാന വൈസ് പ്രസിഡന്റ്,
യൂത്ത് കോൺഗ്രസ്

'ഭവന സന്ദർശനത്തിനാണ് മുൻഗണന. ദിവസവും കൂടുതൽ പ്രവർത്തകർ എത്തും'.
പ്രഫുൽ കൃഷ്ണ,
സംസ്ഥാന പ്രസിഡന്റ്,
യുവമോർച്ച